തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) കൈമാറണമെന്ന് ആവശ്യപ്പെട്ട് ചീഫ് വിപ്പ് പി.സി.ജോര്‍ജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചു. സ്വര്‍ണ്ണക്കടത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഇപ്പോള്‍ പിടിയിലുള്ള ഫയാസിന്റെ കേസെന്നും ഉന്നതര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഈ ബന്ധങ്ങള്‍ അന്വേഷിക്കണമെന്നുമാണ് ജോര്‍ജ് കത്തില്‍ ആവശ്യപ്പെടുന്നത്.
കത്തിന്റെ പകര്‍പ്പ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും യുഡിഎഫിലെ മറ്റ് ഘടകക്ഷികള്‍ക്കും കൈമാറിയിട്ടുണ്ട്. നെടുമ്പാശ്ശേരി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ആശങ്കാ ജനകമാണെന്ന് കോണ്‍ഗ്ര്സ നേതാവ് വിഎം സുധീരന് ഇന്നലെ പ്രതികരിച്ചിരുന്നു.എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കുറ്റം ചെയ്തവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫയാസിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ സ്റ്റാഫംഗങ്ങളും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്.കെ എന്ന് വിളിക്കുന്ന ആര് കെ ബാലകൃഷ്ണനുമായും ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദുബായില്‍ നിന്നും വന്ന രണ്ട് സ്ത്രീകളില്‍ നിന്നും ആറ് കോടി വിലമതിക്കുന്ന 20 കിലോ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തതോടെയാണ് ഫയാസ് ഉള്‍പ്പെടെയുള്ള വന്‍ സ്വര്‍ണ്ണക്കടത്ത് മാഫിയയെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: