ക്വാലാലംപൂര്‍: ഏഷ്യാകപ്പ് വനിതാ ഹോക്കിയില്‍ നിലവിലെ റണ്ണേഴ്സപ്പായ ഇന്ത്യയുടെ കുതിപ്പിന് വിരാമം. ഒപ്പം ലോകകപ്പ് ഹോക്കിയില്‍ കളിക്കാമെന്ന പ്രതീക്ഷയും അസ്തമിച്ചു. ഇന്നലെ നടന്ന സെമിഫൈനലില്‍ ദക്ഷിണ കൊറിയയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ വനിതകള്‍ കീഴടങ്ങിയത്.
മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ കൊറിയ മുന്നിലെത്തി. പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് വെറ്ററന്‍ താരം ച്യൂന്‍ സ്യൂ കിയാണ് ദക്ഷിണ കൊറിയയെ മുന്നിലെത്തിച്ചത്. പിന്നീട് ഒമ്പതാം മിനിറ്റില്‍ ച്യൂന്‍ യൂ ബി കൊറിയയുടെ ലീഡ് ഉയര്‍ത്തി. പിന്നീട് 41-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ റീതു റാണി ഇന്ത്യയുടെ ഒരു ഗോള്‍ മടക്കി. തുടര്‍ന്ന് സമനിലക്കായി ഇന്ത്യന്‍ വനിതകള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: