മുംബൈ: എന്‍. ശ്രീനിവാസന് ബിസിസിഐ അധ്യക്ഷനായി തുടരും. അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ദക്ഷിണമേഖല ശ്രീനിവാസന്റെ പേര് നാമനിര്‍ദ്ദേശം ചെയ്തു. ശ്രീനിവാസനെതിരെ മറ്റാരും നാമനിര്‍ദ്ദേശ പത്രിക നല്‍കിയില്ല. എന്നാല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാലും ശ്രീനിവാസന് ഔദ്യോഗികമായി ചുമതലയേല്‍ക്കാനാകില്ല. കേരളം, തമിഴ്നാട്, കര്‍ണ്ണാടകം, ഗോവ, ആന്ധ്രാപ്രദേശ് ക്രിക്കറ്റ് അസോസിയേഷനുകളുടെ പിന്തുണ ബിസിസിഐയില്‍ ശ്രീനിവാസനുണ്ട്.
അതിനിടെ ശ്രീനിവാസനെ വേണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചതില്‍ പ്രതിഷേധിച്ച് മൂന്ന് വൈസ് പ്രസിഡണ്ടുമാര്‍ സ്ഥാനം രാജിവെച്ചു. അരുണ്‍ ജെയ്റ്റ്ലി, സമീര്‍ ദുബേ, നിരഞ്ജന് ഷാ എന്നിവരാണ് രാജിവെച്ചത്.
എന്നാല്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് ജയിച്ചാലും ഐപിഎല്‍ ഒത്തുകളി ആരോപണങ്ങളില്‍ നിന്നു മോചിതനാകുംവരെ പുറത്തുനില്‍ക്കണമെന്ന് സുപ്രീംകോടതി വിധി ഉള്ളതിനാല്‍ കേസ് തീരുംവരെ പുറത്തുനില്‍ക്കേണ്ടിവരും. അന്തിമവിധി എതിരായാല്‍ ഒഴിയേണ്ടിയും വരും. ഇന്ന് ചേരുന്ന ബിസിസിഐ വാര്‍ഷിക യോഗത്തിലാണ് തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: