മുംബൈ: മുബൈയില്‍ അഞ്ചു നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. ഇന്ന് രാവിലെ എട്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. അപകടത്തില്‍ പരിക്കേറ്റ 32 പേര് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിയമവിരുദ്ധമായി മാറ്റപ്പണികള്‍ നടത്തി അപകടം വരുത്തിയെന്നതിന് മമാമിയ ഡെക്കറേറ്റേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമ അശോക് മേത്തയെ പോലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് മുബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ദക്ഷിണ മുംബൈയിലെ ഡോക്ക്യാര്‍ഡ് റോഡിലുള്ള കെട്ടിടം തകര്‍ന്നു വീണത്.
അപകടത്തില്‍ മരിച്ചവരില്‍ 21 സ്ത്രീകളും ഉള്‍പ്പെടുന്നു. 33 വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ 21 കുടുംബങ്ങള്‍ ആണ് താമസിച്ചിരുന്നത്. മുനിസിപ്പല്‍ കോര്പ്പറേഷന് ജീവനക്കാരാണ് ഇവരില്‍ അധികവും. അടിയന്തര അറ്റകുറ്റപ്പണി നടത്തേണ്ട വിഭാഗത്തില്‍പ്പെടുത്തിയ കെട്ടിടമായിരുന്നു ഇത്.
ഈ വര്‍ഷമിത് മൂന്നാം തവണയാണ് മുംബൈയില്‍ കെട്ടിടം തകര്‍ന്ന് വീഴുന്നത്. ഏപ്രിലില്‍ ഏഴ് നില കെട്ടിടം തകര്‍ന്നും ജൂണില്‍ അഞ്ച് നിലകെട്ടിടം തകര്‍ന്നും നിരവധി പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: