തിരുവനന്തപുരം: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസ് എന്‍.ഐ.എയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു. കേസിലെ പ്രതി ഫയാസിന്റെ ഉന്നത രാഷ്ട്രീയ സിനിമ ബന്ധങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തട്ടിപ്പുകാരുടെയും കള്ളക്കടത്തുകാരുടെയും മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറിയെന്നും വി.എസ് കുറ്റപ്പെടുത്തി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സലിംരാജ് മുഖ്യമന്ത്രിയുടെ ഗണ്മോനാണെങ്കില് ഫയാസ് മുഖ്യമന്ത്രിയുടെ ഗോള്‍ഡ് മോനാണ്. ജനസമ്പര്‍ക്കമല്ല, പ്രതിസമ്പര്ക്കമാണ് മുഖ്യമന്ത്രിയുടെ തൊഴില്‍ എന്നും വിഎസ് പരിഹസിച്ചു.
രാജ്യദ്രോഹം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് ഫയാസ് ചെയ്തിരിക്കുന്നത്. കേസില്‍ എന്‍ഐഎ അന്വേഷണമാണ് ആവശ്യം. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് അട്ടിമറിക്കപ്പെടുകയാണെന്നും വിഎസ് ആരോപിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനങ്ങളുടേതല്ല, തട്ടിപ്പുക്കാരുടെ മുഖ്യമന്ത്രിയാണെന്നും സോളാര്‍ കേസ്, സലിംരാജിനെതിരായ ഭൂമിതട്ടിപ്പുകേസ്, ഫയാസിന്റെ ഹവാല ഇടപാടുകള്‍ തുടങ്ങിയ കേസുകളെല്ലാം മുഖ്യമന്ത്രിയുടെ ബന്ധം ഉപയോഗിച്ച് അട്ടിമറിക്കപ്പെടുന്നുവെന്നും വിഎസ് ആരോപിച്ചു.
ഫയാസിനെതിരെ നടപടിയെടുത്ത കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയെന്നും ഫയാസിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്ത കസ്റ്റംസ് ഉദ്യോഗസ്ഥനായ എസ് മാധവനെ സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും വിഎസ് ആരോപിച്ചു. തട്ടിപ്പുകാരുടെ അഭയസ്ഥാനമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. എന്തുകേട്ടാലും നാണമില്ലാത്ത ആളായി മുഖ്യമന്ത്രി മാറിയിരിക്കുകയാണെന്നും വിഎസ് ആരോപിച്ചു.
ടി.പി വധക്കേസിലെ പ്രതികളെ ഫയാസ് ജയിലില്‍ സന്ദര്‍ശിച്ചത് ദുരൂഹമാണ്. അതേക്കുറിച്ചും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിബി കമ്മീഷന് തെളിവെടുപ്പ് കഴിഞ്ഞ് പോയിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കാമെന്നും വിഎസ് പറഞ്ഞു. വിഎസിന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗമായ എസ് രാജേന്ദ്രന് വിഎസിനെതിരെ തെളിവ് നല്‍കിയതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ റിപ്പോര്‍ട്ട് വരുമ്പോള്‍ വാദി പ്രതിയാകുമോ എന്ന് കാണാമെന്ന് വിഎസ് മറുപടി പറഞ്ഞു.
ഡാറ്റാ സെന്റര്‍ കൈമാറ്റകേസില്‍ സിബിഐ അന്വേഷണത്തിന് തയ്യാറാണെന്നും വിഎസ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ പോലെ, അന്വേഷണം നടത്തേണ്ട എന്നു താന്‍ പറയില്ല. സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണനുമായി എറണാകുളം ഗസ്റ്റ്ഹൗസില്‍ ഒരു മണിക്കൂര്‍ സംസാരിച്ച ശേഷം അത് എന്താണെന്ന് പുറത്തു പറയില്ല എന്ന് പറയുന്ന വിദ്വാനല്ലേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഞാന്‍ അതുപോലെ അല്ല. ഡാറ്റാ സെന്റര്‍ കേസ് സമര്‍ത്ഥരായ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കട്ടെയെന്നും വി.എസ് പറഞ്ഞു.
അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജനങ്ങളുടെ മുഖ്യമന്ത്രി അല്ല, മറിച്ച് തട്ടിപ്പുകാരുടെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകാരുടെയും കൊള്ളക്കാരുടെയും കേന്ദ്രമായി മാറിയിരിക്കുന്നു. ഫായിസ് മുഖ്യമന്ത്രിയുടെ ‘ഗോൾഡ് മോൻ’ആണ്. ഫായിസിന്റെ രാഷ്ട്രീയ-സിനിമാ ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കണം.
തനിക്കെതിരെ എസ്.രാജേന്ദ്രൻ സി.പി.എം സംസ്ഥാന സമിതിയിൽ ആരോപണം ഉന്നയിച്ചത് സംബന്ധിച്ച ചോദ്യത്തിന് അന്വേഷണ റിപ്പോർട്ട് വരട്ടെ, അപ്പോൾ വാദി പ്രതിയാകുമോയെന്ന് അറിയാമെന്ന് അദ്ദേഹം മറുപടി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: