കല്‍പ്പറ്റ : ഹിന്ദു കുടുംബത്തിന് സദാചാര പോലീസിന്റെ ഊരുവിലക്ക്. പുല്‍പ്പള്ളി കോളറാട്ടുകുന്ന് ചേനാട്ടു വീട്ടില്‍ സന്തോഷിനും കുടുംബത്തിനുമാണ് ഒരുസംഘം ആളുകള്‍ ഊരുവിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ 22ന് രാത്രി 9 മണിയോടെ സന്തോഷിനെയും ഭാര്യ ബിന്ദുവിനെയും മൂന്ന് കുട്ടികളെയും വീട്ടില്‍ അതിക്രമിച്ചെത്തിയ ഒരു സംഘം അക്രമിക്കുകയായിരുന്നു. കോളറാട്ട് കുന്ന് പുന്നക്കാട്ടില്‍ ബാബു, പാറയില്‍ ദിനേശന്, ചെറ്റയില്‍ ജോസഫ്, പ്ലാക്കുഴിയില്‍ ജോണി, ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഇരുപതോളം പേരാണ് ആയുധങ്ങളുമായെത്തി സന്തോഷിന്റെ വീട് തകര്‍ത്ത് കുടുംബത്തെ ആക്രമിച്ചതെന്ന് ബിന്ദു നല്കിയ പരാതിയില്‍ പറയുന്നു. വീടിന്റെ വാതിലും ജനല്‍ ചില്ലുകളും തകര്‍ത്ത അക്രമികള്‍ ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും തന്നെ മുടിക്കുത്തിനുപിടിച്ചു വലിച്ചിഴച്ച് ഉപദ്രവിക്കുകയും ചെയ്തെന്നും ബിന്ദു പറയുന്നു.
അക്രമികളില്‍നിന്ന് രക്ഷപ്പെടാന്‍ പോലീസിന്റെ സഹായം തേടി. പുല്‍പ്പള്ളി സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍ ഭാസ്കരന്റെ നേതൃത്വത്തില്‍ പോലീസ്സംഘം സ്ഥലത്തെത്തിയെങ്കിലും അക്രമികളെ തടയുന്നതിന് പകരം അവരുടെ പക്ഷം ചേര്‍ന്ന് അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. സംഘര്‍ഷ സ്ഥലത്ത് നിന്നും രക്ഷപ്പെടുത്താനെന്ന പേരില്‍ ഭര്‍ത്താവിനെ പോലീസ് ജീപ്പ്പില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ട് പോയി അറസ്റ്റ് ചെയ്തു. വനിതാ പോലീസ് ഇല്ലാതിരുന്നിട്ടും എ.എസ്.ഐ ഭാസ്കരന് തന്നോട് പോലീസ് സ്റ്റേഷനിലേക്ക് അദ്ദേഹത്തോടൊപ്പം ചെല്ലാന്‍ ആവശ്യപ്പെടുകയും പിന്നീട് പോലീസുകാര്‍ തന്നെയും എട്ടു വയസുള്ള രണ്ടു പെണ്‍കുട്ടികളെയും സ്വകാര്യ കാറില്‍ കയറ്റി ആദ്യം പോലീസ് സ്റ്റേഷനിലും പിന്നീട് പത്തു കിലോമീറ്റര്‍ അകലെയുള്ള തന്റെ അമ്മാവന്റെ വീട്ടിലേക്കും കൊണ്ട് പോയിവിട്ടതായും പരാതിയില്‍ പറയുന്നു.
ഒരാഴ്ചയോളമായി പോലീസ് ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കിയിട്ട്. സ്വന്തം വീട്ടില്‍ പോകാന്‍ പറ്റുന്നില്ല. കുട്ടികളുടെ പഠനവും മുടങ്ങി. നാലു വയസ്സുള്ള മകനെ അനാരോഗ്യം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപവാദം പ്രചരിപ്പിക്കുകയും ഭര്‍ത്താവിന്റെ രാഷ്ട്രീയ വിശ്വാസത്തിന്റെ പേരിലും പോലീസും അക്രമികളും തങ്ങളെ പീഡിപ്പിക്കുകയുമാണെന്ന് ബിന്ദു പരാതിയില്‍ പറയുന്നു. വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. തങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശം നല്‍കണമെന്നും കള്ളക്കേസില്‍ കുടുക്കിയ ഭര്‍ത്താവിന് നീതി നല്‍കണമെന്നും കുടുംബത്തെ സംരക്ഷിക്കണമെന്നും ബിന്ദു ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ്, ദേശീയ മനുഷ്യാവകാശ കമ്മീഷന്, വനിതാ കമ്മീഷന്, ജില്ല കലക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് തുടങ്ങിയവര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: