ന്യൂദല്‍ഹി: രാജ്യസഭാംഗവും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആരോഗ്യമന്ത്രിയുമായ റഷീദ്മസൂദിനെ എംബിബിഎസ് സീറ്റ് തട്ടിപ്പ് കേസില്‍ സിബിഐ പ്രത്യേക കോടതി നാലുവര്‍ഷം തടവിന് ശിക്ഷിച്ചു.1990-91 കാലത്ത് വി പി സിംഗ് സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്ന റഷീദ് മസൂദ് തൃപുരയില്‍ അനുവദിച്ച എംബിബിഎസ് സീറ്റുകളില്‍ കേന്ദ്രപൂളില്‍ നിന്ന് അനര്‍ഹരായവര്‍ക്ക് പ്രവേശനം നേടിക്കൊടുത്തു എന്നതാണ് കേസ്.സംഭവത്തിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. നാലുവര്‍ഷത്തെ തടവിനു പുറമെ 60,000 രൂപ പിഴയൊടുക്കാനും കോടതി മസൂദിനെ ശിക്ഷിച്ചിട്ടുണ്ട്.
ശിക്ഷ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മസൂദിനെ അറസ്റ്റ് ചെയ്ത് തീഹാര്‍ ജയിലിലേക്ക് മാറ്റി. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ മസൂദിന്റെ രാജ്യസഭാംഗത്വം നഷ്ടമാകും.തുടര്‍ന്ന് ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല.ഇതോടെ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് അയോഗ്യനാക്കപ്പെടുന്ന ആദ്യ പാര്ലമെന്റംഗമാകും 67 കാരനായ റഷീദ് മസൂദ്.ലാലു പ്രസാദ് യാദവിനെതിരെയുള്ള കാലിത്തീറ്റ അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നെങ്കിലും ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: