തലശ്ശേരി: കൊളശ്ശേരി, പാറക്കെട്ട് ബ്രാഞ്ചുകളിലെ സിപിഎമ്മുകാര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് കൊലചെയ്യപ്പെട്ട യുവാവിന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. പാറക്കെട്ട് സിന്ധു നിവാസില്‍ ഷിധിന്‍ (20) ആണ് വെള്ളിയാഴ്ച രാത്രിയില്‍ സിപിഎം ഗ്രൂപ്പ് സംഘട്ടനത്തില്‍ വധിക്കപ്പെട്ടത്. തലശ്ശേരി കോഫി ഹൗസ് ജീവനക്കാരന് പുരുഷോത്തമന്- സിന്ധു ദമ്പതികളുടെ മകനാണ്. സഹോദരന് ഷിഫിന്. സംഭവത്തില്‍ സിപിഎം കൊളശ്ശേരി ബ്രാഞ്ചിലെ പ്രവര്‍ത്തകരായ ബ്രിട്ടോ എന്ന വിപിന്‍, നിഖില്‍രാജ്, ധീരജ്, സനൂപ്, ജിംനേഷ് തുടങ്ങി ഏഴു പേര്‍ക്കെതിരെ തലശ്ശേരി പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
കഴിഞ്ഞ കുറച്ചുകാലമായി തലശ്ശേരി -എരഞ്ഞോളി ഭാഗങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് നടക്കുന്ന അക്രമത്തിന്റെ തുടര്‍ച്ചയായാണ് വെള്ളിയാഴ്ച രാത്രി ഷിധിന്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവം. നേരത്തെ തലശ്ശേരി നഗരസഭയിലെ ഒരു കൗണ്‍സിലറുടെ വീട്ടിലും ഇതുപോലെ ചേരിതിരിഞ്ഞ് അക്രമം നടന്നിരുന്നു.
ഇതിന് മുമ്പും തലശ്ശേരി മേഖലയില്‍ നിരവധി കേന്ദ്രങ്ങളില്‍ സിപിഎമ്മുകാര്‍ തമ്മില്‍ ചേരിതിരിഞ്ഞു സംഘട്ടനം നടന്നിരുന്നു. പാര്‍ട്ടിയിലെ ബ്ലേഡ്-ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് സംഘട്ടനങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന. വെള്ളിയാഴ്ച രാത്രി നടന്ന അക്രമ സംഭവങ്ങളോടനുബന്ധിച്ചും സിപിഎം കാര്‍ പലസ്ഥലങ്ങളിലും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് തലശ്ശേരി മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.
അക്രമ സംഭവങ്ങളില്‍ സിപിഎം കാരുടെ തന്നെ മൂന്നു വീടുകളും, ഒരു ബേക്കറിയും തകര്‍ക്കപ്പട്ടു. മൂന്ന് സിപിഎം കാരെ സാരമായി പരിക്കേറ്റ നിലയില്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കല്ലുകൊത്തിപ്പറമ്പ് പ്രവീഷ് (21), ചന്ദ്രമ്പത്ത് സുനീഷ് (24), ശ്രീവത്സത്തില്‍ ബിനോയ്രാജ് (23) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എക്സൈസ് ഉദ്യോഗസ്ഥന് പി.മനോഹരന്, ആര്.കെ. പ്രദീഷ് കുമാര്‍, ബ്രിട്ടോ എന്നിവരുടെ വീടുകളും, പാറക്കെട്ടിലെ കുഞ്ഞിപ്പറമ്പത്ത് മഹേഷിന്റെ ബേക്കറിയുമാണ് ആക്രമിക്കപ്പെട്ടത്.
സംഘര്‍ഷം പടരാതിരിക്കാന്‍ അക്രമം അരങ്ങേറിയ പ്രദേശങ്ങളില്‍ വന്‍ തോതില്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. തലശ്ശേരി എഎസ്പി ടി.നാരായണന്, സി.ഐ. വി.കെ വിശ്വംഭരന്, എസ്ഐ എം.വി. ആസാദ് എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു വരികയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ നിരന്തരം സംഘര്‍ഷമുണ്ടായിട്ടും പ്രശ്നങ്ങളിലിടപെട്ടു പരിഹരിക്കാന്‍ ശ്രമിക്കാത്ത സ്ഥലം എംഎല്‍എ കൂടിയായ കോടിയേരി ബാലകൃഷ്ണനെതിരെയും പാര്‍ട്ടി നേതൃത്വത്തിനെതിരെയും പ്രവര്‍ത്തകര്‍ രോഷാകുലരാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: