കൊച്ചി: മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കാന്‍ സാമൂഹിക പ്രതിബദ്ധതയും ഐക്യവും അനിവാര്യമാണെന്ന് പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന് വ്യക്തമാക്കി.
പരമ്പരാഗത ജീവിതശൈലി പകര്‍ന്ന് നല്കിയ മൂല്യവത്തായ കൂട്ടുകുടുംബ സംവിധാനത്തിന് സമാനമായ സാമൂഹ്യ കൂട്ടായ്മക്ക് ഉൗന്നല്‍ കൊടുക്കണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന പ്രതിനിധി സമ്മേളനം എളമക്കര ‘ഭാസ്കരീയ’ത്തില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം നിര്‍ദ്ദേശിച്ചു.
സമ്പല്‍സമൃദ്ധമായിരുന്ന ഭാരതത്തെ മാറിമാറി വന്ന സര്‍ക്കാരുകളുടെ ദിശാബോധമില്ലായ്മ കടക്കെണിയിലാക്കി. 40,000 രൂപ കടത്തോടെയാണ് ഓരോ കുഞ്ഞും പിറന്നുവീഴുന്നത്. ഈ സ്ഥിതി മാറാന്‍ ജാഗ്രതയുടെ ജനസമൂഹവും അതിന് അനുയോജ്യമായ ഭരണസംവിധാനവും ഉണ്ടാകണം. ഹൈന്ദവ സമൂഹത്തിന് പൊതുവെയും മത്സ്യപ്രവര്ത്തകസംഘത്തിന് പ്രത്യേകിച്ചും ഇക്കാര്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്നും പി.ഇ.ബി.മേനോന് പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍.പി.സോമന്, എന്‍.പി.രാധാകൃഷ്ണന്, കെ.ജി.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. കെ.അനീഷ് ബാബു സ്വാഗതവും പി.പി.ഉദയഘോഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: