കൊച്ചി: പുതുക്കുളങ്ങര ദേവീ ക്ഷേത്ര ട്രസ്റ്റും സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്കൂളും ജന്മഭൂമിയും സംയുക്തമായി നടത്തുന്ന നവരാത്രി നൃത്തസംഗീതോത്സവത്തിന്റെ രണ്ടാം ദിവസത്തെ പരിപാടികള്‍ കെ.ജി. ജയന് ദീപപ്രോജ്വലനം നടത്തി ഉദ്ഘാടനംചെയ്തു. നവരാത്രി ദിവസങ്ങളില്‍ തുടര്‍ച്ചയായി കച്ചേരി അവതരിപ്പിച്ചിരുന്നതും ഇൗ ആഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായും ഈശ്വരാനുഗ്രഹമായും കരുതുന്നതായി അദ്ദേഹം പറഞ്ഞു. ഈ നവരാത്രി നാളില്‍ കച്ചേരി അവതരിപ്പിക്കാന്‍ വിദേശരാഷ്ട്രങ്ങളില്‍ പോകുന്ന കാര്യവും അദ്ദേഹം പറഞ്ഞു.
ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന് അധ്യക്ഷത വഹിച്ചു. മാതൃസമിതി സെക്രട്ടറി സുമ സ്വാഗതം പറഞ്ഞു.
നാമെല്ലാം ജനിച്ച് ജീവിക്കുന്ന ഭാരതഭൂമി ഇതര ഭൂഖണ്ഡങ്ങളില്‍നിന്നും വ്യത്യസ്തമാണ്. ഈ ഭാരതഭൂമിയിലെ ജീവിതം ആധ്യാത്മിക തൃഷ്ണ വര്‍ധിപ്പിക്കും. ഈശ്വരനെ വിവിധ രൂപത്തില്‍ ആരാധിക്കുന്നവരാണ് ഭാരതീയര്‍. മുസ്ലീങ്ങളും ക്രൈസ്തവരും സ്ത്രീയെ ആരാധിച്ചിരുന്നവരാണ്. അത് മാറ്റി പകരം പുരുഷസങ്കല്പത്തിന് വഴിമാറിയെന്ന് ആശംസാപ്രസംഗത്തില്‍ സീമാ ജാഗരണ്‍ മഞ്ച് ദേശീയ സഹസംയോജക് എ. ഗോപാലകൃഷ്ണന് പറഞ്ഞു.
സ്ത്രീയെ ദേവതയായി കാണുന്ന, അമ്മയായി കാണുന്ന ഭാരതത്തില്‍ നടക്കുന്ന ആഘോഷമാണ് നവരാത്രി. ദുഃഖസമയത്ത് ആരെ വിളിക്കണമെന്നതിന് ഒട്ടും സംശയമില്ല അമ്മയെ വിളിക്കണം. മക്കള്‍ ദുഷിച്ചേക്കാം, അമ്മ ദുഷിക്കില്ല. പ്രപഞ്ചത്തെ മാതാവായി പൂജിക്കുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്.
ഭാരതമെമ്പാടും ആരാധിക്കുന്ന സരസ്വതിയെ ഉപാസിക്കുന്നവര്‍ക്ക് ഉണ്ടാകേണ്ട ഗുണം വിനയമാണ്. വിനയം ശ്രേഷ്ഠതയിലേക്ക് നയിക്കും, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: