വിധിപ്രകാരം നവരാത്രിപൂജ ചെയ്യേണ്ടത് ശരല്കാലത്തിലും വസന്തകാലത്തിലുമാകുന്നു. ഈ രണ്ട് ഋതുക്കളും കാലദംഷ്ട്രകള്‍ എന്നു പറയപ്പെടുന്നവയാണ്. രോഗങ്ങളും മരണങ്ങളും അധികമായി സംഭവിക്കുന്നത് ഈ രണ്ടു ഘട്ടങ്ങളിലുമാകയാല്‍ മേടം, തുലാം എന്നീ മാസങ്ങളില്‍ ഈ വ്രതം അനുഷ്ഠിക്കപ്പെടണമെന്നാണ് വിധി.
വ്യാസന് നിര്‍ദ്ദേശിച്ചിരിക്കുന്ന നവരാത്രി പൂജാവിധി താഴെപ്പറയുന്ന വിധത്തിലാണ്. അമാവാസിദിവസത്തില്‍ പൂജാദ്രവ്യങ്ങളെല്ലാം സംഭരിച്ചുവയ്ക്കണം. അന്ന് ഹവിസ്സുമാത്രമേ ഭക്ഷിക്കാവൂ. നിരപ്പും വൃത്തിയുമുള്ള പരിശുദ്ധമായ ഒരുസ്ഥലത്ത് തൂണുകളും ധ്വജങ്ങളും നാട്ടി വിശേഷമായ ഒരു മണ്ഡപം തയ്യാറാക്കണം. പതിനാറു മുഴം ചുറ്റളവ് ഉണ്ടായിരുന്നാല്‍ ഏറ്റവും നന്ന്. തൂണുകള്‍ ചേര്‍ത്തു വൃത്തിയായി മെഴുകുക. മദ്ധ്യത്തില്‍ നാലു മുഴം ചുറ്റളവില്‍ ഒരു മുഴം ഉയരത്തില്‍ ഒരു ശുഭ്രവേദി ഉണ്ടായിരിക്കണം. ഇതാകുന്നു പീഠസ്ഥാനം. ഈ മണ്ഡപത്തേയും വേദിയേയും തോരണാദികളെക്കൊണ്ടും മറ്റും ഭംഗിയായി അലങ്കരിക്കണം.
വേദിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സിംഹാസനത്തില്‍ വെള്ളപ്പട്ടു വിരിച്ച് അതില്‍ ചതുര്‍ഭുജയായ ദേവിയെ പ്രതിഷ്ഠിക്കണം. അതിന്റെശേഷം ശാന്തനായ ഒരു വിപ്രന് വേദപാരായണം നടത്തണം. ഈ ഘട്ടത്തില്‍ ദേവീപൂജ ആരംഭിക്കണം. ഈ പൂജ ഒന്പതുദിവസം നീണ്ടുനില്‍ക്കും. നവരാത്രിപൂജയിലെ മറ്റൊരു ചടങ്ങാണ് കുമാരിപൂജ. അറിവിന്റെ പ്രകാശം. നവരാത്രികാലത്തെ അങ്ങനെ വിശേഷിപ്പിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: