സ്റ്റോക്ക് ഹോം:രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു.ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ പ്രൊഫസറും ഗവേഷകനുമായ മാര്ട്ടിന് കാര്‍പ്ലസ്,സ്റ്റാന്‍ഫോര്‍ഡ് സ്കൂള്‍ ഓഫ് മെഡിസിനിലെ അധ്യാപകനായ മൈക്കിള്‍ ലെവിറ്റ്, സതേണ്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഏരീ വാര്‍ഷല്‍ എന്നിവര്‍ക്കാണ് ഇക്കുറി രസതന്ത്രത്തിനുള്ള നൊബേല്‍. ഇസ്രയേല്‍,ഓസ്ട്രിയ , ബ്രിട്ടന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഈ ശാസ്ത്രജ്ഞര്‍.
സങ്കീര്‍ണ്ണമായ രാസ പ്രക്രിയകളുടെ കമ്പ്യൂട്ടര്‍ മാതൃകകള്‍ സൃഷ്ടിച്ചതിനാണ് മൂന്നു പേര്‍ക്കും പുരസ്കാരം. രസതന്ത്ര പഠനരംഗത്ത് ഇവരുടെ പുതിയ കണ്ടുപിടുത്തം ഏറെ സഹായകരമായിരിക്കുമെന്ന് നൊബേല്‍ പുരസ്കാര സമിതി അഭിപ്രായപ്പെട്ടു. പരീക്ഷണ ശാലകലിലെ പ്രവര്‍ത്തനങ്ങള്‍ വളരെയധികം എളുപ്പമാക്കാനും ഇവരുടെ കണ്ടുപിടുത്തങ്ങള്‍ വഴിതുറക്കും.
യഥാര്‍ത്ഥ പരീക്ഷണങ്ങളിലേപ്പോലെ തന്നെ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഉപയോഗപ്പെടുത്തി പരീക്ഷണങ്ങള്‍ നടത്താനാകും.ശാസ്ത്രജ്ഞര്‍ക്കും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും ഇത് ഏറെ പ്രയോജനം ചെയ്യുമെന്ന് നൊബേല്‍ സമിതി വിലയിരുത്തി. 1970 ലാണ് ഈ മൂന്നുപേരും സംയുക്തമായി ഇതു സംബന്ധിച്ച ഗവേഷണം ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: