ചെറുവത്തൂറ്: ജില്ലാ നേതൃത്വത്തിണ്റ്റെ ഇടപെടലിനും ചെറുവത്തൂരില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം തണുപ്പിക്കാനായില്ല. ഇന്നലെ സിപിഎം ഭരണം നടത്തുന്ന പഞ്ചായത്തിനെതിരെ സിപിഎം അനുകൂല ക്ളബ്ബുകളുടെ പ്രതിഷേധ കൂട്ടായ്മ നടന്നു. സ്വകാര്യ വ്യക്തിക്ക് ഞാണങ്കൈയില്‍ ബാര്‍ നടത്താനുള്ള ചെറുവത്തൂറ് ഗ്രാമപഞ്ചായത്ത് അനുമതിപത്രം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ചെറുവത്തൂറ് പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലയിലെ പാര്‍ട്ടി ഗ്രാമമായ കാരി, തുരുത്തി, കുണ്ടുപടന്ന, പതിക്കാള്‍, എരഞ്ഞിക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ക്ളബ്ബുകളുടെ നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന നൂറ് കണക്കിന് ആളുകള്‍ പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. റെയില്‍വേ ഓവര്‍ബ്രിഡ്ജിനു സമീപത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ചെറുവത്തൂറ് ടൗണിനെ ചുറ്റി പഞ്ചായത്താഫീസിനു മുന്നില്‍ സമാപിക്കുകയായിരുന്നു. ബാറിന് അനുമതി നല്കിയ പഞ്ചായത്തിനെതിരെ കടുത്തഭാഷയിലുള്ള മുദ്രാവാക്യമായിരുന്നു ജാഥയില്‍ ഉടനീളം. പിലിക്കോട് പഞ്ചായത്തിലെ പടുവളം ദേശീയ പാതയിലുള്ള ബീവറേജ് കോര്‍പ്പറേഷണ്റ്റെ മദ്യഷാപ്പ് അടപ്പിക്കാന്‍ സമരം ചെയ്യുന്നതില്‍ മുന്പതിയില് ഉണ്ടായിരുന്ന സിപിഎം, സ്വകാര്യ വ്യക്തിക്ക് ഞാണംകൈയില്‍ ബാര്‍ തുടങ്ങാനുള്ള അനുമതി നല്‍കിയതാണ് സിപിഎം നേതൃത്വം നല്കുന്ന പഞ്ചായത്തിനെതിരെ പാര്‍ട്ടി അനുഭാവികളുടെ പ്രതിഷേധം ഉയരാന്‍ കാരണമായത്. ചെറുവത്തൂറ് പഞ്ചായത്തിണ്റ്റെ തീരദേശങ്ങളിലെ വി.വി.സ്മാരക ക്ളബ്ബ് കാരി, ശ്രീകുമാര്‍ ക്ളബ്ബ്, ഫൈവ് സ്റ്റാര്‍ മീങ്കടവ്, ഫൈറ്റിംഗ് സ്റ്റാര്‍് കുറ്റിവയല്‍, ന്യൂജോളി ക്ളബ്ബ് കുണ്ടുപടന്ന, പാട്യം ക്ളബ്ബ് പതിക്കാള്‍, അഴീക്കോടന്‍ ക്ളബ്ബ് അച്ചാംതുരുത്തി, എ.കെ.ജി.ക്ളബ്ബ് കാടങ്കോട്, പീപ്പിള്‍സ് എരിഞ്ഞിക്കീല്‍, തേജസ്വിനി അച്ചാംതുരുത്തി തുടങ്ങിയ ക്ളബ്ബുകളുടെ നേതൃത്വത്തിലാണ് ഇന്നലെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. പഞ്ചായത്തിണ്റ്റെ സ്വകാര്യ വ്യക്തിയെ സഹായിക്കുന്ന ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഈ ക്ളബ്ബുകള്‍ നേരത്തെ കേരളോത്സവം ബഹിഷ്ക്കരിച്ചിരുന്നു. മാത്രമല്ല സ്ത്രീകളടക്കമുള്ളവര്‍ കാരിയില്‍ വെച്ചു നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം സിപിഐയുടെ യുവജന സംഘടനായ എഐവൈഎഫ് പ്രവര്‍ത്തകര്‍ പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇതിനു മുന്‍പ് യൂത്ത് കോണ്‍ഗ്രസ്, വെല്ഫറ് പാര്‍ട്ടി എന്നിവരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്ന് ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ഇന്നലെ നടന്ന മാര്‍ച്ചിന് ടി.മാധവന്, കെ.കെ.പവിത്രന്, എം.പവിത്രന, എം.വി.രാജാന്, കെ.ഷീജ തുടങ്ങിയവര്‍ നേതൃത്വം നല്കി. പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പരസ്യമായി തെരുവിലിറങ്ങുന്നത് തടയാന്‍ ജില്ലാ നേതൃത്വം തീരുമാനമെടുത്തിരുന്നു. ഇതിണ്റ്റെ ഭാഗമായി വിശദീകരണം നല്‍കാനും തീരുമാനമുണ്ടായി. എന്നാല്‍ തുടക്കത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ തീവ്രമായ പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: