ന്യൂദല്‍ഹി: 2ജി സ്പെക്ട്രം അഴിമതി കേസ് കേള്‍ക്കുന്നതില്‍ നിന്നു സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജി.എസ്. സിംഗ് വി പിന്മാറി. സുപ്രധാന കേസുകളില്‍ വിധി എഴുതാനുള്ളതുകൊണ്ട് കേസില്‍ നിന്ന് പിന്മാറാന് സിംഗ്വി ചീഫ് ജസ്റ്റിസിനോട് അനുമതി തേടി. ഇതു സംബന്ധിച്ച കത്ത് ചീഫ് ജസ്റ്റിസ് പി.സദാശിവത്തിനു കൈമാറി.
കേസില്‍ ഏറെ നിര്‍ണായകമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചതും സിബിഐ അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചിരുന്നതും സിംഗ് വിയും ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന് എന്നിരടങ്ങിയ ബെഞ്ചായിരുന്നു. ഈ കേസില്‍ 122 സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയ ഉത്തരവിറക്കിയതും സിംഗ്വിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ്.
സിംഗ് വി പിന്മാറിയതോടെ ജസ്റ്റിസ് എച്ച്.എല്‍. ദത്തു, ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന് എന്നിവരടങ്ങിയ ബെഞ്ചാകും കേസ് പരിഗണിക്കുക. മുന്‍ ടെലികോം മന്ത്രി എ രാജ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട കേസില്‍ കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം ഉണ്ടായത് സിംഗ്വിയുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു. മൂന്ന് വര്‍ഷമായി സിംഗ്വിയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് 2ജി കേസ് പരിഗണിക്കുന്നത്.2ജി കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദയാനിധിമാരന്റെ ഹര്‍ജിയാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
എച്ച് എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള പുതിയ ബഞ്ചാകും ഈ ഹര്‍ജി പരിഗണിക്കുക.2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ജിഒ സംഘടനയായ സിപിഐഎല്ലാണ് ആദ്യമായി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
2008 ജനുവരിയിലാണ് 2ജി സ്പെക്ട്രം അഴിമതി നടന്നത്. എ രാജ ടെലികോം മന്ത്രിയായിരുന്ന സമയത്ത് വ്യവസ്ഥകളും നിബന്ധനകളും തെറ്റിച്ച് അയോഗ്യരായ 122 അപേക്ഷകര്‍ക്ക് അനധികൃതമായി 2ജി ലൈസന്‍സ് അനുവദിച്ചു എന്നതാണ് കേസ്. സര്‍ക്കാര്‍ ഖജനാവില്‍ ഇതു മൂലം ആയിരകണക്കിന് കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
രണ്ടു മാസത്തിനകം സിംഗ് വി വിരമിക്കാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സിംഗ് വി കേസില്‍ നിന്നു പിന്മാറുന്നത്. ഡിസംബര്‍ 11നാണ് സിംഗ് വി വിരമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: