ബ്രസല്‍സ്: താലിബാന്റെ ആക്രമണത്തെ അതിജീവിച്ചതിലൂടെ ലോകശ്രദ്ധ നേടിയ വിദ്യാഭ്യാസ പ്രവര്‍ത്തകയായ പാക്കിസ്ഥാനി പെണ്‍കുട്ടി മലാല യുസഫ്സായി ഇയുവിന്റെ മനുഷ്യാവകാശ പുരസ്കാരമായ സഖ്റോവ് പ്രൈസിന് അര്‍ഹയായി.
യുഎസ് ചാരപദ്ധതി പുറത്തുവിട്ട മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് എഡ്വേര്‍ഡ് സ്നോഡനെ പിന്തള്ളിയാണ് മലാലയുടെ നേട്ടം. 705 അംഗ യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റിലെ രാഷ്ട്രീയ വിഭാഗത്തിന്റെ തലവന്മാരായിരുന്നു അവാര്‍ഡ് ജേതാവിനെ കണ്ടെത്തിയത്. നെല്‍സണ്‍ മണ്ടേലയും മ്യാന്മറിലെ ജനാധിപത്യപോരാളി ആങ്ങ് സാങ്ങ് സൂകിയുമടക്കമുള്ള മഹത് വ്യക്തികളാണ് പുരസ്കാരത്തിന്റെ മുന്‍ ജേതാക്കളെന്നത് മലാലയുടെ നേട്ടത്തിന്റെ മാറ്റുകുട്ടുന്നു.
പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ മലാലയെ 2012ലാണ് വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ വസീരിസ്ഥാനില്‍ വച്ച് ഒരുകൂട്ടംതാലിബാന് ഭീകരര്‍ ആക്രമിച്ചത്. തലയ്ക്ക് വെടിയേറ്റ മലാല ലണ്ടനില്‍ ദീര്‍ഘകാലത്തെ ചികിത്സയിലൂടെയാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: