കോട്ടയം: മലങ്കര സഭാ പ്രശ്നത്തില്‍ 1995 ലെ കോടതി ഉത്തരവിന് വിരുദ്ധമായി കോലഞ്ചേരി പള്ളിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ഒത്താശ ചെയ്തത് മുഖ്യമന്ത്രിയാണെന്ന് അഖില മലങ്കര ഓര്‍ത്തഡോക്സ് അല്മായ സെക്രട്ടറി പീലിപ്പോസ് പോട്ടയ്ക്കാവലയില് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
1934 ലെ സഭാ ഭരണഘടനാ പ്രകാരവും സുപ്രീംകോടതി ഉത്തരവിന് പ്രകാരവും പള്ളി ഭരിക്കണം എന്ന ജില്ലാ കോടതി ഉത്തരവിന് പ്രകാരം പോലീസ് ഓര്‍ത്തഡോക്സ് സഭയ്ക്ക് ആരാധനയ്ക്ക് അവസരം ഒരുക്കിയിരുന്നു. എന്നാല്‍ യാക്കോബായ വിഭാഗം മുഖ്യമന്ത്രിയുടെ ഒത്താശയോടെ പ്രശ്നങ്ങള്‍ ഉണ്ടാക്കി പള്ളി പൂട്ടിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
യാക്കോബായ സഭയുടെ 2002ലെ ഭരണഘടനയ്ക്ക് കോലഞ്ചേരി പള്ളിയില്‍ സ്ഥാനമില്ലെന്ന് കോടതി ഉത്തരവായിട്ടും പള്ളികവാടത്തില്‍ പോലീസ് സാന്നിധ്യത്തില്‍ യാക്കോബായ ബാവ സമരം നടത്തുന്നതും എംഎല്‍എ മാര്‍ അദ്ദേഹത്തിന് ആശംസയര്‍പ്പിക്കാന്‍ എത്തുന്നതും പ്രതിഷേധാര്‍ഹമാണെന്നും പീലിപ്പോസ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: