തൃശൂര്‍: ടോള്‍പിരിവിലൂടെ കമ്പനികള്‍ കീയുന്നത് കോടികള്‍. പാലിയേക്കര ടോള്‍ പ്ലാസയിലൂടെ കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ കമ്പനി ടോള്‍ പിരിവിലൂടെ നേടിയത് 80 കോടിയോളം രുപ. പ്രതിദിനം 22 ലക്ഷം എന്ന നിലയിലാണ് 80 കോടിയോളം രൂപ കമ്പനി നോടുന്നത്. ഇക്കാരൃങ്ങള്‍ മറച്ച് വച്ചുകൊണ്ടാണ് ടോള്‍ നിരക്ക് കുത്തനെ വര്‍ദ്ദിപ്പിച്ചത്. ജനങ്ങളുടെ ശക്തമായ എതിര്‍പ്പ് മൂലമാണ് വര്‍ധനവ് തല്ക്കാലം പിന്‍വലിക്കേണ്ടി വന്നത്. നിരക്ക് വര്ദ്ധിപ്പിക്കില്ലായെന്നമുഖൃമന്ത്രിയുടെ ഉറപ്പ് വെറും കാപടൃമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സര്‍ക്കാറുമായുള്ള കരാര്‍ അനുസരിച്ച് 20 വര്‍ഷം ടോള്‍പിരിക്കാം.അതനുസരിച്ച് 1584 കോടി രൂപ ടോള്‍ ആയി ഫ്രഞ്ച് കമ്പനിയായ ഏജീസ് ഊറ്റിയെടുക്കും. കരാര്‍ വ്യവസ്ഥ പ്രകാരം വര്‍ഷന്തോറും 40 ശതമാനം നിരക്ക് വര്‍ധിപ്പിക്കാം . ഒരോ വര്‍ഷവും 12ശതമാനം എന്ന തോതില്‍ വാഹനങ്ങളുടെ വര്‍ധന കൂടി കണക്കാക്കിയാല്‍ 20 വര്‍ഷം കൊണ്ട് 4000 മുതല്‍ 5000 കോടി വരെ പാലിയേക്കരയില്‍ ടോള്‍ ഇനത്തില്‍ കമ്പനിക്ക് ലഭിക്കും. 312 കോടി മുതല്‍മുടക്കിയ കമ്പനി അതിന്റെ 10 ഇരട്ടിയില്‍ അധികം തുക ടോള്‍ ഇനത്തില്‍ കടത്തിക്കൊണ്ടു പോകും.
ഈവിധം വമ്പന്‍ തുക ലഭിച്ചിട്ടും സര്‍വീസ് റോഡുകളുടെ പണി പൂര്‍ത്തിയാക്കാതെയും വഴിവിളക്കുകളും കാനകളും നിര്മിക്കാതെയുമാണ് നിര്‍മാണം കരാറെടുത്ത ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ടോള്‍ പിരിവ് ഫ്രഞ്ച് കമ്പനിയായ ഏജീസ് ടോളിന് കൈമാറിയത്. ഈ റൂട്ടില്‍ ഇടപ്പള്ളി അങ്കമാലി ഭാഗത്ത് 24 കി.മീ സര്‍ക്കാര്‍ നിര്‍മിച്ച റോഡിെന്റ ടോളും കമ്പനി ഈടാക്കുന്നുണ്ട്.
ഇക്കാര്യങ്ങള്‍ക്കെതിരെ ജനത്തിെന്റ പ്രതിഷേധം രൂക്ഷമാവുമ്പോള്‍ വ്യക്തമായ നിലപാടെടുക്കാതെ ജനപ്രതിനിധികള്‍ ഉരുണ്ടുകളിക്കുകയാണ്. ബി.ഒ.ടി വ്യവസ്ഥയില്‍ 47,17 ദേശീയപാതകളിലായി സംസ്ഥാനത്ത് നിര്‍മിക്കുന്നത് 850 കി.മീ റോഡാണ്്. ഇതില്‍ 20 ടോള്പ്ലാസകളാണ് ഉണ്ടാവുക. ഇവയുടെ കരാറനുസരിച്ച് 30 വര്‍ഷമാണ് ടോള്‍ പിരിവ്.അതായത്, പാലിയേക്കരയില്‍ നിന്ന് ലഭിക്കുന്ന തുകയെക്കാള്‍ 50 ശതമാനം അധികം പിരിക്കാന്‍ കരാറുകാര്ക്കാവും. ഇതുപ്രകാരം അടുത്ത 30 വര്‍ഷത്തിനിടെ ബി.ഒ.ടി പദ്ധതിയുടെ മറവില്‍ കേരളത്തില്‍ നിന്ന് ചുരുങ്ങിയത് ഒരു ലക്ഷം കോടി രൂപയെങ്കിലും കോര്‍പറേറ്റുകള്‍ കൈക്കലാക്കുമെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഇതുകൂടാതെ ബി.ഒ.ടി വ്യവസ്ഥയനുസരിച്ച് നിര്‍മാണത്തുകയുടെ 40 ശതമാനം ഗ്രാന്റായി ലഭിക്കും. സര്‍ക്കാറിെന്റ സൗജന്യം ഉപയോഗിച്ച് നിര്‍മിക്കുന്ന റോഡില്‍ നിന്ന് 30 വര്‍ഷം ജനത്തില്‍ നിന്ന് പണം പിടുങ്ങാനാവുമെന്നര്ഥം. ഇങ്ങനെ സംസ്ഥാനത്തിെന്റ സാമ്പത്തിക മേഖലയെ ദോഷകരമായി ബാധിക്കുന്ന ടോള്കൊള്ളക്കെതിരെ ബിജെപി ഒഴികെയുളള രാഷ്ട്രീയപാര്‍ട്ടികള്‍ ഭീകരമൗനം പാലിക്കുന്നു . സംസ്ഥാനത്ത് നാല് ബി.ഒ.ടി കരാറുകളാണ് ഇതുവരെ ഒപ്പുവെച്ചിട്ടുള്ളത്. ആന്ധ്രയിലെ രാഷ്ട്രീയബന്ധമുള്ള കെ.എം.സി കമ്പനിക്കാണ് ഈ കരാറുകള്‍ ലഭിച്ചിരിക്കുന്നത്.
പല പേരുകളില്‍ പ്രത്യേക കമ്പനികള്‍ ഉണ്ടാക്കിയാണ് അവര്‍ കരാറുകള്‍ സ്വന്തമാക്കിയത്. സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് ഈ കമ്പനിയില്‍ ബിനാമി ഓഹരിയും നിക്ഷേപവുമുണ്ടെന്ന് ടോളിനെതിരെ സമരം ചെയ്യുന്ന സംഘടനകള്‍ ആരോപിക്കുന്നു. പാലിയേക്കര ടോള്‍ വിഷയത്തില്‍ എംഎല്‍എമാര്‍ പുലര്‍ത്തുന്ന കുറ്റകരമായ മൗനം കമ്പനികളുമായി ഇവര്‍ ഉണ്ടാക്കിയിരിക്കുന്ന രഹസ്യ ധാരണയാണ് വെളിപ്പെടുത്തുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ടോള്‍ പ്ലാസയില്‍ പി.സി.ചാക്കോ എംപി നടത്തിയ നാടകം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ടുളളതാണെന്ന് ജനങ്ങല്‍ക്ക് വൃക്തമായിട്ടുണ്ട്.ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ടോള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുവാനാണ് ഇപ്പോള്‍ സര്‍ക്കാരുമായി രഹസൃധാരണ ഉണ്ടാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: