‘ഞാന്‍’, ‘ഞാന്‍’ എന്നു നാം പറയുന്ന ഈ ശരീരം ഒരു ദിവസം ജഡമാവുന്നു. മൃതിയടഞ്ഞ ശരീരത്തെ ചാമ്പലാക്കുന്നു. അതിനാല്‍ ശരീരമല്ല ഞാന്‍. ശരീരം പോയാല്‍ ശേഷിക്കുന്നതെന്ത്? മനസ്സ്. മനസ്സിന്റെ ചിന്തകള്‍ പലതാണെങ്കിലും ചിന്തിക്കുന്നവന് ഒരാള്‍തന്നെയാണ്. അതാര്? എന്ന് ഏകാഗ്രമായി ശ്രദ്ധിച്ചാല്‍ അവിടെ ഒരു ചിന്തയോ ചിന്തിക്കുന്നവനോ ഇല്ലെന്നറിയാം. ചിന്തകളില്ലാത്ത ബോധമായ താന്‍ മാത്രം അവശേഷിക്കുന്നു. ധ്യാനം, സമാധി എന്നിതെല്ലാം അതുതന്നെയാണ്. ഞാന്‍ പോയ വഴി ഇതാണ്. ഇതുകൊണ്ട് ദേഹവാസന (ശരീരമാണ് ഞാന്‍ എന്ന വിചാരം) ഇല്ലാതാവുന്നു. അഹന്ത മായുന്നു. ആത്മാവു മാത്രം പ്രകാശിക്കുന്നു. ഈ ഉന്നതാവസ്ഥയിലെത്തി തന്മയരായ മഹത്തുക്കളുടെ സഹവാസത്താല്‍ മനസ്സു സ്വയം ഒഴിഞ്ഞുപോകുന്നു. അതുകൊണ്ടാണ് സത്സംഗം വലിയ സഹായമാണെന്ന് പറയുന്നത്. സമ്പൂര്‍ണ സമാധി സിദ്ധിച്ചവരാണവര്‍. ആത്മാനുഭവം അവര്‍ക്ക് സഹജമാണ്, നിരന്തരമാണ്. അവരുമായി അടുത്തിടപഴകുന്ന നമുക്കും നാമറിയാതെതന്നെ ആ അനുഭവം പതുക്കെ പതുക്കെ പ്രകാശിക്കും.
– രമണമഹര്‍ഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക: