പെരുമ്പാവൂര്‍: കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം പാറകണ്ടം വീട്ടില്‍ കുട്ടപ്പന് മകള്‍ സിമി (32) കുടുംബശ്രീ ലോണിന്റെ പേര് പറഞ്ഞ് ഒരുകോടിയോളം രൂപ പലരില്‍നിന്നും തട്ടിയെടുത്ത കേസിലേക്ക് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പാവൂര്‍ കടുവാള്‍ ഭാഗത്തുള്ള വലിയപുരക്കല്‍ ഷാബുവില്നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഷാബുവിന്റെ പരാതി പ്രകാരം പെരുമ്പാവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ചെയ്തത്. കുടുംബശ്രീയ്ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ലോണ്‍ 25 ശതമാനം സബ്സിഡിയോടുകൂടി വാങ്ങിച്ച് തരാമെന്നും കുടുംബശ്രീയുടെ ജില്ല ഭാരവാഹിയാണെന്നും ഒരാളില്‍നിന്നും 5,000/- രൂപ രജിസ്ട്രേഷന് ഫീസ് വേണമെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവര്‍ പണം തട്ടിയെടുത്ത് മുങ്ങിയത്.
പെരുമ്പാവൂര്‍ മൗലുത്പരത്തുള്ള എടത്തി വീട്ടില്‍ സെയ്ത് മുഹമ്മദില്‍നിന്ന് 10 ലക്ഷം രൂപയും മഞ്ഞപ്പെട്ടി ചേരിക്കുടി വീട്ടില്‍ റഹിമില്നിന്ന് 48 ലക്ഷം രൂപയും മറ്റ് വിവിധ സ്ഥലത്തെ കുടുംബശ്രീകളില്പ്പെട്ട സ്ത്രീകളെ പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപയും കൈക്കലാക്കി മുങ്ങിയ പ്രതി ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായത്.
തട്ടിയെടുത്ത പണം ഏത് വിധത്തില്‍ ചെലവാക്കിയെന്ന് പ്രതി വ്യക്തമായി പറയാത്തതിനാല്‍ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങികൂടുതല് അന്വേഷണം നടത്തേണ്ടതായിട്ടുണ്ടെന്ന് എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: