തിരുവനന്തപുരം: എസ്.എന്‍.സി ലാവ്ലിന് കേസുമായി ബന്ധപ്പെട്ട് സി.ബി.ഐയ്ക്കു കോടതിയുടെ രൂക്ഷവിമര്‍ശനം. സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പാളിച്ചയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭരണ സംവിധാനത്തിലെ പാളിച്ചയ്ക്ക് വ്യക്തി ഉത്തരവാദിയാകുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു. കാന്‍സര്‍ സെന്ററിന് ധനസഹായത്തിനായി ഉണ്ടാക്കിയ ധാരണ കരാറാക്കിയാല്‍ അതിന് നിയമസാധുത ഉണ്ടാകില്ലെന്നും കോടതി പറഞ്ഞു.
കാന്‍സര്‍ സെന്ററിന് പണം നല്‍കാമെന്ന് ഏറ്റത് കനേഡിയന്‍ ഏജന്‍സികളാണ്. എന്നാല്‍ ആ ഉറപ്പിന്മേല് ലാവ്ലിനുമായി കരാറില്‍ ഏര്‍പ്പെടാനാവില്ല. പണം നല്കിയ ഏജന്‍സികളെ കൂടി ഉള്‍പ്പെടുത്താത്തതിനാലാണ് കരാറിന് നിയമസാധുത ഇല്ലാതായതെന്നും കോടതി ചൂണ്ടിക്കാട്ടി.
അങ്ങനെ നിലനില്‍ക്കാത്ത ഒരു കരാര്‍ ഉണ്ടാക്കിയതിന് ആരെയെങ്കിലും പ്രതി ചേര്‍ക്കാനാകുമോയെന്നും കോടതി ചോദിച്ചു. ഭരണസംവിധാനത്തിലെ പോരായ്മകള്‍ വ്യക്തികളുടേതായി കരുതാനാകില്ലെന്നും പ്രത്യേക സി.ബി.ഐ കോടതി പറഞ്ഞു.
കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അടക്കമുള്ള ആറു പേരുടെ വിടുതല്‍ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയുന്നില്ലെന്നും വാദങ്ങള്‍ ദുര്‍ബലമാണെന്നും കോടതി നിരീക്ഷിച്ചു.
എസ്എന്‍സി ലാവ്ലിനുമായുള്ള അന്തിമ കരാറിന് മുമ്പ് ഭാഗിക അംഗീകാരം നല്‍കിയത് പിണറായിയുടെ ചേമ്പറിലാണെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സിബിഐ കോടതിയെ അറിയിച്ചിരുന്നു.
1998 ഏപ്രിലിലാണ് പിണറായിയുടെ ചേംബറില്‍ യോഗം ചേര്‍ന്നത്. ക്ലോസ് ട്രെന്‍ഡലും മോഹന ചന്ദ്രനും യോഗത്തില്‍ പങ്കെടുത്തു. അന്തിമ കരാറിനു മുന്‍പ് ഭാഗിക അംഗീകാരം നല്‍കിയത് ചട്ടവിരുദ്ധമാണെന്നും സിബിഐ കോതിയെ അറിയിച്ചിരുന്നു.
മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിച്ച ധനസഹായം കരാറിന്റെ ഭാഗമാണെന്ന് തെളിയിക്കുന്ന രണ്ട് കത്തുകളും സിബിഐ ഹാജരാക്കിയിരുന്നു. പിണറായി മുഖ്യമന്ത്രിക്കും, ലാവലിന്‍ കമ്പനി പിണറായിക്കും അയച്ച കത്തുകളാണ് സിബിഐ ഹാജരാക്കിയത്.
കോടതിയുടെ ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന് വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞില്ല. മറുപടി നല്കാന് സാവകാശം വേണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. കേസ് ഉച്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: