തൃശൂര്‍: കാതികൂടത്തെ നീറ്റ ജലാറ്റിന്‍ കമ്പനി താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചു. തൊഴിലാളികള്‍ക്ക് അവധി നല്‍കിയതായും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. കമ്പനിയിലേക്ക് ആവശ്യമായ ശുദ്ധജലം പുഴയില്‍ നിന്ന് ലഭിക്കാതെ വന്നതോടെയാണ് പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ കമ്പനി നിര്‍ബന്ധിതമായത്.
പുഴയിലെ ജലം മലിനമായതാണ് കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചത്. കമ്പനിക്കെതിരെ നടന്നുവന്ന പ്രതിഷേധം രൂക്ഷമായതോടെ നാലു മാസമായി ഭാഗികമായാണ് കമ്പനി പ്രവര്‍ത്തിച്ചു വന്നത്. അതേസമയം പ്രവര്‍ത്തനം തടയുന്നതിന് നദിയിലെ ജലം ജനങ്ങള്‍ മലിനമാക്കിയതാണെന്ന് കമ്പനി ആരോപിച്ചിട്ടുണ്ട്.
കമ്പനി മലിന ജലം പുറത്തേക്ക് ഒഴുക്കുന്ന സാഹചര്യത്തില്‍ കമ്പനിയിലേക്കുള്ള ജലവിതരണം സമരക്കാര്‍ തടസ്സപ്പെടുത്തിയിരുന്നു. ചാലക്കുടി പുഴയിലേക്ക് മാലിന്യം ഒഴുക്കുന്ന പൈപ്പ് നാട്ടുകാര്‍ അടയ്ക്കുകയും ചെയ്തു. ചാലക്കുടി പുഴയിലേക്ക് മാലിന്യം ഒഴുക്കുന്ന പൈപ്പ് അടച്ചതിനെ തുടര്‍ന്ന് സമീപത്തെ വയലിലേക്ക് കമ്പനി മലിനജലം ഒഴുക്കാന്‍ തുടങ്ങി. ഇത് വ്യാപക പ്രതിഷേധത്തിനും അന്വേഷണത്തിനും ഇടയാക്കി. തുടര്‍ന്ന് കമ്പനിയിലേക്കുള്ള ശുദ്ധജല വിതരണം സമരക്കാര്‍ തടസ്സപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: