വിദ്യാഭ്യാസം-
വിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്ര കച്ചവടച്ചന്തയാക്കി സാമ്പത്തിക നേട്ടത്തിനു മാത്രമുള്ള മേഖലയാക്കുകയാണെങ്കില്‍, രാഷ്ട്രത്തിന്റെ ഭാവി ഇരുളടഞ്ഞതാകുകയും രാഷ്ട്രം പടുകുഴിയില്‍ പതിക്കുകയും ചെയ്യും.
സ്ത്രീ സുരക്ഷ-
സ്ത്രീകള്‍ക്കുനേരേ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കുള്ള മുഖ്യ കാരണങ്ങളിലൊന്ന് വിദ്യാഭ്യാസ രംഗത്തെ സംസ്കാരിക മൂല്യങ്ങളുടെ അഭാവമാണ്.
അയല്‍ രാജ്യങ്ങള്‍-
പാക്കിസ്ഥാന്റെ നിലപാട് ഭാരത വിരുദ്ധമാണ്. പിന്നെ എന്തിനാണ് പാക്കിസ്ഥാന്റെ ദുസ്സാഹസത്തെ പ്രോത്സാഹിപ്പിക്കുന്ന ദുര്‍ബലവും വിനയാന്വിതവുമായ നയം നമ്മള് വച്ചുപുലര്‍ത്തുന്നത്?
പ്രതിരോധം, രാജ്യ സുരക്ഷ-
പ്രതിരോധ സേനയുടെ ആത്മവീര്യം തകര്‍ക്കുന്ന മട്ടില്‍ ഒന്നിനു പിറകേ ഒന്നായി സംഭവങ്ങള്‍ ഉണ്ടാവുകയാണ് ചെയ്യുന്നത്. ആഭ്യന്തര സുരക്ഷയുടെ കാര്യത്തിലും സ്ഥിതി ദയനീയമാണ്.
ജന വികാരം-
വിലക്കയറ്റം മുതല്‍ മതപരമായ വേറുകൃത്യം വരെ എല്ലാ വെല്ലുവിളികള്‍ക്കും സര്‍ക്കാരാണ് ഉത്തരവാദി. സാധാരണക്കാര്‍ ഏറെ ക്ഷുഭിതരാണ്, അവര്‍ മാറ്റം ആഗ്രഹിക്കുന്നു.
കാശ്മീര്‍ നയം-
പാക്കിസ്ഥാന്റെ നാലോളം കടന്നുകയറ്റങ്ങളുടെ ഭാഗമായി പാക് അധിനിവേശ കാശ്മീരിലും മറ്റും ഭാഗങ്ങളിലും നിന്ന് അകറ്റപ്പെട്ടു പോയവരേയും കാശ്മീര്‍ താഴ്വരയില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന ലക്ഷക്കണക്കിനു ഹിന്ദുക്കളേയും സുരക്ഷിതമായും മാന്യമായും പുനരധിവസിപ്പിക്കാമെന്നു നല്കിയ വാഗദാനങ്ങള്‍ ഇതുവരെയും പാലിക്കാതെ കിടക്കുമ്പോള്‍ പശ്ചാത്താപം പ്രകടിപ്പിച്ച മുന്‍ ഭീകരവാദികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി സംസ്ഥാനത്ത് കൊണ്ടുവരാന്‍ പോകുന്നത് മനസിലാക്കാനാവാത്തതാണ്.
മത വിവേചനം-
സര്‍ക്കാര്‍ കാര്യങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍, എല്ലാ പൗരന്മാരെയും ഒരുപോലെ കാണുമെന്നു പ്രതിജ്ഞയെടുത്തിട്ടുള്ളവരാണെങ്കിലും ഹിന്ദുക്കളെ ചിന്തകളിലും വാക്കിലും പ്രവര്‍ത്തനങ്ങളിലും വേര്‍തിരിച്ചു കാണുകയും ന്യൂനപക്ഷമെന്നു പറയപ്പെടുന്നവരെ പരസ്യമായി പ്രീണിപ്പിക്കുകയും ചെയ്യുന്നു.
ക്ഷേത്രസ്വത്ത്-
അഴിമതിയിലും ധൂര്‍ത്തിലും പെട്ട് ഒഴിഞ്ഞ സര്‍ക്കാരിന്റെ ഖജനാവു നിറയ്ക്കാന്‍ ഹിന്ദു ക്ഷേത്രങ്ങളുടെ സ്വര്‍ണ്ണശേഖരത്തില്‍ കണ്ണുവെക്കുന്നു.
ശ്രീരാമ സേതു-
സര്‍ക്കാര്‍ തന്നെ നിയോഗിച്ച ഒരു കമ്മറ്റിയുടെ ശുപാര്‍ശ അവഗണിച്ച്, ശ്രീരാമസേതു തകര്‍ത്തുകളയുന്ന രാമസേതു പദ്ധതിക്കുവേണ്ടി എന്തും ചെയ്യാന്‍ ഭരണത്തിലുള്ളവര്‍ തന്നെ തയ്യാറാകുന്നു.
വോട്ടവകാശം-
മത്സരിക്കുന്ന പാര്‍ട്ടികളുടെ നയങ്ങളും സ്ഥാനാര്‍ത്ഥികളുടെ വ്യക്തിത്വവും നമ്മള് സൂക്ഷ്മമായി വിലയിരുത്തിവേണം വോട്ടവകാശം വിനിയോഗിക്കാന്‍. പ്രശ്നാധിഷ്ഠിതമായിരിക്കണം നമ്മുടെ വോട്ടുചെയ്യല്‍, രാജ്യതാല്പര്യങ്ങള് സംരക്ഷിക്കുന്ന പാര്‍ട്ടിക്കും വ്യക്തിത്വമുള്ള സ്ഥാനാര്‍ത്ഥികള്‍ക്കും വേണം വോട്ടുചെയ്യാന്‍. വോട്ടുചെയ്ത് തെരഞ്ഞെടുക്കപ്പെടുന്നവരുടെ തോളില്‍ ഭാരമേല്‍പ്പിച്ചാല്‍ നമ്മുടെ ജോലി തീരുന്നില്ല.
അവകാശവും കടമയും-
പ്രക്ഷോഭം നടത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതേസമയം തന്നെ രാജ്യത്തെ നിയമം അനുസരിച്ച് പൗരന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനും ഒരാള്‍ക്ക് ബാധ്യതയുണ്ട്.
വീട്ടില്‍ തുടങ്ങുക-
സമൂഹത്തില്‍ എന്തു പരിവര്‍ത്തനം വരാന്‍ ആഗ്രഹിക്കുന്നുവോ അതിന് സ്വന്തം കുടുംബത്തിന്റെ സ്വഭാവത്തിലും അന്തരീക്ഷത്തിലും ആദ്യം മാറ്റം വരുത്തണം.
സാമൂഹ്യ വിപ്ലവം-
നമ്മുടെ ആരാധനാലയങ്ങളും കുടിവെള്ള സ്രോതസ്സുകളും ശ്മശാനങ്ങളും ഹിന്ദുക്കള്ക്കെല്ലാവര്ക്കുമായി തുറന്നുകൊടുത്ത് ഒരു പുതിയ, സമരസപ്പെട്ട ജീവിതത്തിനു കഴിയുകയില്ലെ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: