തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് ഗോഡൗണുകളിലും ഓഫീസുകളിലും നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്ത്യ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് നടപടിയായില്ല. അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവ് പുറപ്പെടുവിക്കാനിരുന്നുവെങ്കിലും കോണ്‍ഗ്രസിലെ ഉള്‍പ്പോര് രാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി തീരുമാനം മാറ്റി.
ഓപ്പറേഷന് അന്നപൂര്‍ണ എന്ന പേരില്‍ കണ്സ്യൂമര്ഫെഡിെന്റ 26 കേന്ദ്രങ്ങളില്‍ വിജിലന്സ്നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ അഞ്ച് കേസുകളില്‍ വിശദമായ അന്വേഷണം നടത്താന്‍ അനുമതി തേടി സര്‍ക്കാറിന് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കണ്‍സ്യൂമര്‍ഫെഡിലെ അനധികൃതനിയമനം, ടെണ്ടര്‍ നടപടികളുമായി ബന്ധപ്പെട്ട ക്രമക്കേട്, സാധനങ്ങള്‍ വാങ്ങുന്നതിലെയും നിര്മ്മാണപ്രവര്ത്തനങ്ങളിലേയും ക്രമക്കേട്, ധനവിനിയോഗത്തിലെ ധാരാളിത്തം തുടങ്ങിയവയുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് വിജിലന്‍സ് കണ്ടെത്തിയത്.
തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറുടെ വിവേചനാധികാരം ഉപയോഗിച്ച് രണ്ട് കേസുകള്‍ വിജിലന്‍സ് സ്വന്തമായി രജിസ്റ്റര്‍ ചെയ്തിരുന്നു. വിജിലന്‍സ് റെയ്ഡിെന്റ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ 60 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയതെങ്കിലും ക്രമക്കേടിെന്റ വ്യാപ്തി ഇതിലും കൂടുതലായിരിക്കുമെന്ന് വിജിലന്‍സ് ആനൃ ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ മഹേഷ്കുമാര്‍ സിംഗ്ല വിജിലന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാറിെന്റ അനുമതി ലഭിച്ചാല്‍ മാത്രം അന്വേഷണം നടത്താന്‍ സാധിക്കുന്ന അഞ്ച് കേസുകളിലാണ് അന്വേഷണത്തിന് സര്‍ക്കാറിെന്റ അനുമതി തേടിയത്.
റെയ്ഡില്‍ കണ്‍സ്യൂമര്‍ ഫെഡ് എം.ഡി ഉള്‍പ്പെടെ 18 പേരെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളാണ് വിജിലന്‍സിന് പരിശോധനയില്‍ ലഭിച്ചത്. പ്രാഥമിക കണക്കില്‍ തന്നെ 60 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി. അരി വാങ്ങിയതില്‍ മാത്രം 55 ലക്ഷത്തിെന്റ ക്രമക്കേടിന്റെ രേഖകളും വിജിലന്‍സിനു കിട്ടി. പുറമെ സ്റ്റോറുകള്‍ വഴി വിറ്റ സാധനങ്ങള്‍ക്ക് കൂടുതല്‍ വില ഈടാക്കിയെന്നും കൂടുതല്‍ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങിയെന്നും കണ്ടെത്തിയിരുന്നു.
വര്‍ഷങ്ങളായി ഓഡിറ്റിംഗ് ഇല്ല, ടെണ്ടര്‍ നടപടികള്‍ ചട്ടപ്രകാരമല്ല, സ്റ്റോക്കില്‍ കൃത്രിമം, നിയമനത്തില്‍ ക്രമക്കേട്, തുടങ്ങിയവയില്‍ വിശദാന്വേഷണം ആവശ്യപ്പെട്ടാണ് വിജിലന്‍സ് അന്വേഷണത്തിന് അനുമതി തേടിയത്. എന്നാല്‍ കണ്‍സ്യൂമര്‍ഫെഡിലെ വിജിലന്‍സ് പരിശോധന സംബന്ധിച്ച് ആഭ്യന്തര വകുപ്പിനെതിരായി കോണ്‍ഗ്രസില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ആര്യാടന് മുഹമ്മദും സി.എന്‍.ബാലകൃഷ്ണനും ജോണിനെല്ലൂരും അടക്കമുള്ളവര്‍ യുഡിഎഫ് യോഗത്തില്‍ തിരുവഞ്ചൂരിനെതിരെ പൊട്ടിത്തെറിച്ചിരുന്നു. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടല്‍ കൂടിയായതോടെ അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിക്കപ്പെടുകയാണ്.
സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: