കോട്ടയം: സംസ്ഥാന വൈദ്യുത മന്ത്രി ആര്യാടന് മുഹമ്മദിനേക്കാള്‍ മിക്കച്ച മന്ത്രി ആയിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെന്ന പുതിയ പ്രസ്താവനയുമായി ചീഫ്വിപ്പ് പി.സി.ജോര്‍ജ് രംഗത്ത്.
വൈദ്യുത വകുപ്പില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി എന്താണ് ചെയ്തതെന്നും ജോര്‍ജ് ചോദിച്ചു. ഇടതുപക്ഷത്തെ മന്ത്രിയായിരുന്ന എളമരം കരീമിനെ കേന്ദ്രപ്രതിരോധ മന്ത്രി എ.കെ.ആന്റണിയും പ്രശംസിച്ചിരുന്നു. അതിനാല്‍ തന്നെ തന്നെ പുറത്താക്കണമെന്ന് ഉന്നയിക്കുന്നവര്‍ ആദ്യം പുറത്താക്കേണ്ടത് ആന്ണിയെയാണെന്നും ജോര്‍ജ് പറഞ്ഞു.
താന്‍ പറഞ്ഞ ചില കാര്യങ്ങളില്‍ പിടിച്ച് വിവാദമുണ്ടാക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ വിവാദങ്ങള്‍ക്ക് പിന്നാലെ പോകുന്ന നേതാക്കന്മാരുള്ള മുന്നണി നേരെയാകില്ല.
കെട്ടിട നിര്‍മ്മണത്തിന് നൂറു രൂപ കിട്ടിയാല്‍ അതില്‍ 80 രൂപയും പോക്കറ്റിലാക്കുന്നവരാണ് കോണ്‍ഗ്രസുകാരെന്നും ജോര്‍ജ് പറഞ്ഞു. വഴിനീളെ നടന്ന് അടിവാങ്ങുന്നയാളാണ് രാജ്മോഹന്‍ ഉണ്ണിത്താനെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: