മൊഹാലി: ഒന്നോ രണ്ടോ മത്സരങ്ങളില്‍ പ്രകടനം മോശമായെന്നു പറഞ്ഞ് ഒരു കളിക്കാരനെ തഴയാനാവില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. ടീമില്‍ അടിക്കടി മാറ്റംവരുത്തുന്നത് ദീര്‍ഘകാലത്തേക്കു ഗുണം ചെയ്യില്ലെന്നും ധോണി പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ തോല്‍വിയുടെ പശ്ചാത്തലത്തിലായിരുന്നു ക്യാപ്റ്റന്റെ പ്രതികരണം. ജയസാധ്യതയുണ്ടായിരുന്ന മത്സരത്തില്‍ പേസര്‍ ഇഷാന്ത് ശര്‍മയുടെ അലക്ഷ്യമായ ബൗളിങ് ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിയിടുകയായിരുന്നു. ഒന്നോ രണ്ടോ തോല്‍വികളുടെ പേരില്‍ ടീമില്‍ പെട്ടെന്നൊരു മാറ്റം ഉചിതമല്ല. റണ്‍സ് വഴങ്ങിയ ബൗളരെ മോശക്കാരനെന്നു പറഞ്ഞ് പുറത്താക്കാം. പക്ഷേ അതത്ര നല്ല പ്രവണതയല്ല, ധോണി പറഞ്ഞു.
പ്രകടനം അല്‍പ്പം മോശമാക്കിയ കളിക്കാരനെ നിലനിര്‍ത്തണം. പരിചയസമ്പത്ത് അവര്‍ക്ക് പകര്‍ന്നു നല്‍കണം. കാരണം അവര്‍ ടീമിന്റെ ഭാഗമാണ്. പ്രതിഭാസമ്പന്നരുമാണ്. അവര്‍ക്കും പിന്തുണ നല്‍കുകയെന്നതാണ് ശരിയായ രീതി. പ്രകടനം ശരിക്കു വിലയിരുത്തിയാല്‍ ടീമിനെ മൊത്തത്തില്‍ മാറ്റേണ്ടിവരുമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: