കൊല്ലം: സാന്ത്വന പരിചരണരംഗത്ത് കൂടുതല്‍ കര്‍മ്മ പദ്ധതികള്‍ ജില്ലാ പഞ്ചായത്ത് ആവിഷ്കരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന് പറഞ്ഞു. സമൂഹത്തില്‍ പലവിധങ്ങളായ മാറാരോഗങ്ങള്‍ മൂലം കിടക്കയില്‍ ജീവിതം തള്ളിനീക്കുന്ന അശരണര്‍ക്ക് ആലംബമായി സാന്ത്വന പരിചരണത്തിനുള്ള മാലാഖമാരെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹന് പറഞ്ഞു. കിടപ്പിലായ രോഗികള്‍ ശ്രദ്ധാപൂര്‍വമുള്ള പരിചരണവും സ്നേഹവുമാണ് ആഗ്രഹിക്കുന്നത്. ആരും നോക്കാനും കാണാനുമില്ലാതെ നിസ്സഹായരായി കിടക്കുന്ന രോഗികളെ വരെ പാലിയേറ്റീവ് നഴ്സുമാര്‍ പരിചരിച്ച് വരുന്നത് മാതൃകാപരമാണ്. ജീവിതകാലം മുഴുവന്‍ മക്കള്‍ക്ക് വേണ്ടി കഷ്ടപ്പെട്ട് തളര്‍ന്നുപോയവരെ സംരക്ഷിക്കാന്‍ ബന്ധുമിത്രാദികള്‍ മടിക്കുന്ന സംഭവങ്ങള്‍ ഏറി വരികയാണ്. അപ്പോഴാണ് സാന്ത്വന പരിചരണത്തിന്റെ പ്രസക്തി ഏറിവരുന്നത്.
കൊല്ലം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം കഴിഞ്ഞ പാലിയേറ്റീവ് നഴ്സായ മിന്നുചന്ദ്രന് സര്‍ട്ടിഫിക്കറ്റ് നല്കി ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിടപ്പിലായിപോയ രോഗികള്‍ക്ക് വീട്ടിലെത്തി പരിചരണവും ശുശ്രൂഷയും ഒരുക്കിക്കൊടൂക്കുന്ന ര്‍ പുതിയ പദ്ധതി ഉടന്‍ ആരംഭിക്കും. സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്ന രോഗികള്‍ക്ക് നന്മ ചെയ്യാനുള്ള ഒരവസരമായി കണ്ട് ആതുര സേവനത്തിനായി മുന്നോട്ടു വന്ന നഴ്സുമാരെ അദ്ദേഹം അഭിനന്ദിച്ചു. പെയിന്‍ ആന്റ് പാലിയേറ്റീവ് കീയര്‍ പദ്ധതിയ്ക്കായി അടുത്ത വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപ വകയിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പാലിയേറ്റീവ് നഴ്സുമാരുടെ അഞ്ച് ബാച്ചുകള്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രോഗികളെ പരിചരിക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട പാലിയേറ്റീവ് നഴ്സുമാരെ ജില്ലാ പഞ്ചായത്ത് നേരിട്ട് ലഭ്യമാക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച അഡ്വ. സി.പി. സുധീഷ്കുമാര്‍ പറഞ്ഞു. കൊല്ലം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.അനില്‍കുമാര്‍, ശ്രീദേവി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: