തിരുവനന്തപുരം: സിപിഎം സെക്രട്ടേറിയേറ്റ് യോഗത്തില്‍ വിഎസ് അച്യുതാനന്ദന് സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. വിഎസ് വീണ്ടും പാര്‍ട്ടിയെ വെല്ലുവിളിക്കുന്നതായും ഈ നിലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ മുന്നോട്ട് പോകാനാകില്ലെന്നും സെക്രട്ടറിയേറ്റില്‍ വിമര്‍ശനമുയര്‍ന്നു.
വിഎസ്സിന് തൊണ്ണൂറ് വയസ് തികയുന്നതിന്റെ ഭാഗമായി ചാനലുകളില്‍ വന്ന അഭിമുഖങ്ങളില്‍ ലാവ്ലിന് കേസ് ഉള്‍പ്പെടെ പല വിഷയങ്ങളിലും പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കി.ലാവ്ലിന് അഴിമതിക്കേസ് തന്നെയാണെന്ന് പറഞ്ഞ വിഎസ് പശ്ചിമഘട്ട വിഷയത്തിലെ പാര്‍ട്ടി നിലപാടിനെ തള്ളിക്കളയുകയും ചെയ്തിരുന്നു. തൊണ്ണൂറ് വയസ് തികയുന്ന ദിവസം ഒരു ബോംബ് പൊട്ടിച്ച് രാഷ്ട്രീയം വിടുമെന്ന മട്ടിലുള്ള വാര്‍ത്തകളും ആഭ്യൂഹങ്ങളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതെല്ലാമാണ് സെക്രട്ടറിയേറ്റ് അംഗങ്ങളുടെ വിമര്‍ശനത്തിന് കാരണം.
കേരളത്തിലെ സംഘടനാതല പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനായാണ് പാര്‍ട്ടി പ്ലീനം സംഘടിപ്പിക്കാനും സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു. സംഘടനാതലത്തിലെ ശുദ്ധീകരണ പ്രക്രിയയുടെ അവസാനഘട്ടം എന്ന നിലയ്ക്കാണ് അപൂര്‍വ്വമായി മാത്രം സംഘടിപ്പിക്കപ്പെടാറുള്ള പ്ലീനം വിളിക്കുന്നത്.
പ്ലീനം നവംബര്‍ 27 മുതല്‍ 29 വരെ പാലക്കാട്ട് നടക്കും. സംഘടനാ തലത്തില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് അറുതി വരുത്തുക, സംഘടനാ പ്രവര്‍ത്തനങ്ങളിലും നേതാക്കളുടെ പ്രവര്‍ത്തനങ്ങളിലും നിലനില്‍ക്കുന്ന പോരായ്മകള്‍ പരിഹരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രത്യേക പ്ലീനം സംഘടിപ്പിക്കുന്നത് സോളാര്‍ പ്രക്ഷോഭത്തിന്റെ ഭാഗമായുളള എല്‍.ഡി.എഫ് ജാഥയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്തേക്കും. ലാവലിന്‍ അടക്കമുളള വിഷയങ്ങളിലെ വി.എസിന്റെ പരസ്യ പ്രതികരണങ്ങള്‍ക്കെതിരെ യോഗത്തില്‍ വിമര്‍ശനമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: