ദുബായ്: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് പാക്കിസ്ഥാന് പരാജയത്തിലേക്ക് നീങ്ങുന്നു. ഒന്നാം ഇന്നിംഗ്സില്‍ 418 റണ്‍സിന്റെ ലീഡ് വഴങ്ങിയ പാക്കിസ്ഥാന് മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണെടുത്തിട്ടുള്ളത്. 42 റണ്‍സുമായി ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖും 28 റണ്‍സുമായി ആസാദ് ഷഫീഖുമാണ് ക്രീസില്‍. രണ്ട് ദിവസവും ആറ് വിക്കറ്റും കയ്യിലിരിക്കെ പാക്കിസ്ഥാന് 286 റണ്‍സിന് പിന്നിലാണ്.
നേരത്തെ നാലിന് 460 റണ്‍സ് എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 517 റണ്‍സിന് ഓള് ഔട്ടായി. 234 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തും 164 റണ്‍സെടുത്ത എ.ബി. ഡിവില്ലിയേഴ്സുമാണ് ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. ഇരുവര്‍ക്കും പുറമെ 26 റണ്‍സെടുത്ത ആല്‍വിരോ പീറ്റേ്സണും 23 റണ്‍സെടുത്ത ഡീന്‍ എല്‍ഗാറും 17 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഡുപ്ലെസിസും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. പാക്കിസ്ഥാന് വേണ്ടി 151 റണ്‍സ് വഴങ്ങി സയീദ് അജ്മല്‍ ആറും മുഹമ്മദ് ഇര്ഫാന് 102 റണ്‍സ് വിട്ടുകൊടുത്ത് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
418 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച പാക്കിസ്ഥാന് സ്കോര്‍ ബോര്‍ഡില്‍ വെറും രണ്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ രണ്ട് ഓപ്പണര്‍മാരേയും നഷ്ടപ്പെട്ടു. റണ്ണൊന്നുമെടുക്കാതിരുന്ന ഷാന്‍ മസൂദിനെ സ്റ്റെയിന് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ഖുറാം മന്‍സൂറിനെ (0) ഫിലാന്‍ഡര്‍ കല്ലിസിന്റെ കൈകളിലെത്തിച്ചു. പിന്നീട് അസര്‍ അലിയും യൂനിസ് ഖാനും ചേര്‍ന്ന് സ്കോര്‍ 48 റണ്‍സിലെത്തിച്ചു. എന്നാല്‍ 19 റണ്‍സെടുത്ത അസ്ര് അലിയെ ജെ.പി. ഡുമ്നി വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്കോര്‍ 70-ല്‍ എത്തിയപ്പോള്‍ 36 റണ്‍സെടുത്ത യൂനിസ് ഖാനും മടങ്ങി. ഇമ്രാന് താഹിറിന്റെ പന്തില്‍ ബൗള്‍ഡായാണ് പാക് നിരയിലെ വിശ്വസ്തനായ മധ്യനിര ബാറ്റ്സ്മാന് യൂനിസ് ഖാന് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: