ശ്രീനഗര്‍: മ്മു കശ്മീരിലെ ഉറി മേഖലയില്‍ പാക്കിസ്ഥാന് നടത്തിയ വെടിവയ്പില്‍ ഇന്ത്യന്‍ സേനയുടെ ജൂനിയര്‍ കമാന്‍ഡിംഗ് ഓഫീസര്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു ജമ്മു കശ്മീരിലെ ഉറി മേഖലയില്‍ പാക് സൈന്യത്തിന്റെ ഭാഗത്ത് നിന്നും ശക്തമായ വെടിവെപ്പ് ഉണ്ടായത്.
വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണോ ഭീകരാക്രമണമാണോയെന്ന കാര്യം അധികൃതര്‍ പരിശോധിച്ചു വരികയാണ്. ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ശ്രീനഗര്‍ മുസഫറാബാദ് ബസ് സര്‍വീസ് നിര്‍ത്തലാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ പാക് സൈന്യത്തിന്റെ ഭാഗത്ത് നിന്നും വെടിവെപ്പ് ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് വീണ്ടും വെടിവെപ്പ് ഉണ്ടായത്.
ഈ വര്‍ഷം ഇതു വരെ പാക് സൈന്യത്തിന്റെ ഭാഗത്ത് നിന്നും 130 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടായിട്ടുണ്ട്. എട്ടു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: