അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ പശുവിനെ കഴുത്ത് മുറുക്കി കൊന്ന് കെട്ടിത്തൂക്കി. ഒന്നാം വാര്‍ഡ് ഗൗരിഭവനില് കുഞ്ഞുമോന്റെ പശുവിനെയാണ് സമീപ സ്ഥലത്ത് മരത്തില്‍ കഴുത്ത് മുറുക്കി കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് പശുവിനെ കൊലപ്പെടുത്തിയതായി കണ്ടത്. മതഭീകരവാദികള്‍ക്ക് ഏറെ സ്വാധീനമുള്ള വണ്ടാനം പടിഞ്ഞാറാണ് സംഭവം.
കുറേ ദിവസങ്ങള്‍ മുമ്പ് രണ്ടാം വാര്‍ഡ് കൈതവളപ്പില്‍ വിജയന്റെ വീട്ടിലെ പശുവിനെയും കഴുത്ത് മുറുക്കി കൊല്ലാന്‍ ശ്രമം നടത്തിയെങ്കിലും തക്കസമയം വീട്ടുകാര്‍ ഉണര്‍ന്നിരുന്നതിനാല്‍ ശ്രമം വിജയിച്ചില്ല. പശു കൊല്ലപ്പെട്ട സ്ഥലത്ത് നിന്നും പ്രത്യേകതരം തുണിയും വെള്ളം നിറച്ച കുടവും കണ്ടെത്തിയിരുന്നു. ഏതാനും മാസം മുമ്പ് മതഭീകരവാദികള്‍ വ്യാപകമായി വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിച്ച സ്ഥലം കൂടിയാണ് നിലവില്‍ പശുക്കള്‍ അക്രമിക്കപ്പെട്ട സ്ഥലം.
പശുക്കള്‍ അക്രമിക്കപ്പെട്ടതിനും കൊല്ലപ്പെട്ടതിനും പിന്നില്‍ ഭീകരവാദപരിശീലനത്തിന്റെ ഭാഗമാണോയെന്നും സംശയമുണ്ട്. കുറച്ചുനാള്‍ മുമ്പ് നായ്ക്കളെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് കുഞ്ഞുമോന് പുന്നപ്ര പോലീസില്‍ പരാതി നല്കി. സംഭവ സ്ഥലത്ത് എത്തിയ വെറ്റിനറി ഡോക്ടര്‍മാര്‍ പശുവിനെ പോസ്റ്റുമോര്‍ട്ടം നടത്തി. സംഭവമറിഞ്ഞ് നൂറുകണക്കിന് ഹിന്ദു സംഘടനാ പ്രവര്‍ത്തകരും സ്ഥലത്തെത്തി. കുറ്റക്കാരായ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറാകണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: