ദ്വൈതികളുടെ മറ്റൊരു വിശേഷസിദ്ധാന്തം സര്വ്വജീവന്മാര്ക്കും ഒടുവില്‍ മുക്തിയുണ്ടെന്നാണ്, ആര്‍ക്കും മുക്തിയില്ലാതില്ല. വിവിധാവസ്ഥകളില്‍ക്കൂടെ ബഹുവിധ സുഖദുഃഖങ്ങളനുഭവിച്ച് ഒടുക്കം ഓരോ ജീവനും മുക്തിപദത്തിലെത്തും. എന്തില്‍നിന്ന് മുക്തി? ജീവന് ജഗത്തില്നിന്ന് വിട്ടുപോകണമെന്നാണ് ഹിന്ദുക്കളെല്ലാം വിശ്വസിക്കുന്നത്. ഈ ദൃശ്യപ്രപഞ്ചമാകട്ടെ, ഒരു സങ്കല്പ്പജഗത്താകട്ടെ, ശരിയായും സത്യമായും ഉള്ളതാവാന്‍ വയ്യ. എന്തുകൊണ്ടെന്നാല്‍ രണ്ടും ഗുണദോഷമിശ്രമാണ്. എന്നാല്‍ ഈ പ്രപഞ്ചത്തിനപ്പുറം ആനന്ദമയവും ദോഷരഹിതവുമായ ഒരു സ്ഥാനമുണ്ടെന്നും, അവിടെയെത്തിയാല്പിന്നെ ജനനമരണങ്ങള്‍ ഇല്ലെന്നുമാണ് ദ്വൈതികളുടെ വിശ്വാസം. ഇത് അവര്‍ക്ക് വളരെ പ്രിയപ്പെട്ട ഭാവനയാണ്. അവിടെ രോഗമില്ല, മരണമില്ല, സദാ സമയവും ഈശ്വരസന്നിധിയിലിരുന്ന് ആനന്ദിക്കുകതന്നെ.
-സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: