തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലീംരാജിനെ വിജിലന്‍സ് ചോദ്യം ചെയ്തു. തിരുവനന്തപുരം വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തിയായായിരുന്നു ചോദ്യം ചെയ്യല്‍. വ്യാജ തണ്ടപ്പേരുണ്ടാക്കി സലിംരാജ് ഭൂമി തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയാണ് കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
തിരുവനന്തപുരം കടകംപള്ളി വില്ലേജില്‍ 18 സര്‍വേ നമ്പരുകളിലുള്ള 200 കോടിയിലധികം വിലമതിക്കുന്ന 44.5 ഏക്കര്‍ ഭൂമി, ഭൂമി തട്ടിച്ചെടുക്കാനായി കടകംപള്ളി വില്ലേജ് ഓഫിസില്‍ വ്യാജ തണ്ടപ്പേരുണ്ടാക്കിയതായും ഒന്നര ഏക്കര്‍ സ്ഥലത്തിന് ഇരട്ടപ്പട്ടയം നല്കി പോക്കുവരവ് നടത്തിയതായും നേരത്തേ വിജിലന്‍സ് കണ്ടെത്തിയിരുന്നു.
160ഓളം കുടുംബങ്ങള്‍ക്കാണ് പതിറ്റാണ്ടുകളായി കൈവശം വെച്ച ഭൂമിയില്‍ ഉടമസ്ഥാവകാശം നഷ്ടപ്പെട്ടത്. സലിംരാജ് ഉള്‍പ്പെട്ട കളമശേരിയിലെ ഭൂമി ഇടപാടിനെ കുറിച്ചും വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ കേസിനെ സംബന്ധിച്ചും സലിംരാജില്‍ നിന്ന് വിജിലന്‍സ് സംഘം മൊഴി ശേഖരിക്കും.
സലിം രാജിനെതിരായ കേസ് അന്വേഷണം വൈകുന്നതില്‍ ഹൈക്കോടതിയും അതൃപ്തി പ്രകടപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: