തിരുവനന്തപുരം: പോലീസിനെതിരെ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്. കണ്ണൂരിലെ പോലീസില്‍ അഴിച്ചുപണി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരിലെ ഇന്റലിജന്‍സ് ഡിവൈഎസ്പി പിണറായി വിജയന്റെ അടുത്ത സുഹൃത്താണെന്നും തങ്കച്ചന് ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ നടന്ന ആക്രമണത്തിന് ശേഷമുള്ള സാഹചര്യങ്ങള്‍ വിശദീകരിക്കാന്‍ മേഖലാതലങ്ങളില്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച യു.ഡി.എഫ് ഏകോപനസമിതിയുടെ അടിയന്തിര യോഗം തിരുവനന്തപുരത്ത് ചേരുമെന്നും പി.പി തങ്കച്ചന് പറഞ്ഞു. യു.ഡി.എഫ് ഉപസമിതി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കു നേരെ ആക്രമണം നടത്തിയവര്‍ ആരായിരുന്നാലും മുഖം നോക്കാതെ നടപടിയെടുക്കണം.
മുഖ്യമന്ത്രിയെ ആക്രമിച്ചവര്‍ കെ.സുധാകരന് എം.പി തൃശൂരില്‍ നിന്ന് കൊണ്ടുവന്ന ക്വട്ടേഷന്‍ സംഘമാണെന്ന സി.പി.എം ആരോപണത്തെ കുറിച്ചും അന്വേഷിക്കണമെന്നും തങ്കച്ചന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: