തിരുവനന്തപുരം: റോഡുവികസനത്തിന് തടസ്സം നില്‍ക്കുന്നത് കേരളത്തിലെ തീവ്രവാദികളാണെന്ന് ഗതാഗത മന്ത്രി ആര്യാടന് മുഹമ്മദ്. 45 മീറ്റര്‍ പോലും വീതി കൂട്ടാന്‍ ഇവര്‍ സമ്മതിക്കുന്നില്ല. റോഡിന്റെ വീതി 30-40 മീറ്റര്‍ വരെ മതിയെന്നാണ് വാദം. ദീര്‍ഘ വീക്ഷണത്തോടു കൂടി വികസനത്തെ കാണാത്തവരായതു കൊണ്ടാണ് ഇതു സംഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പും കീയുഡബ്ല്യുജെ ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പെര്‍സ്പെക്റ്റീവ് 2013- വികസന സെമിനാറിന്റെ പ്ലീനറി സെഷനില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ സ്ഥിതിയില്‍ കേരളത്തില്‍ 45 മീറ്റര്‍ വീതിയുള്ള റോഡുകള്‍ പോലും മതിയാകാത്ത അവസ്ഥയാണുള്ളത്. ഭാവിലമുറയെ കുറിച്ച് ചിന്തിക്കാതെ പോകാന്‍ കഴിയില്ല. അതിനാല്‍ ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങളെ കാണാന്‍ മരാമത്തു വകുപ്പിനാകണം. 45 മീറ്ററില്‍ തന്നെ റോഡുകള്‍ വികസിപ്പിക്കുമെന്നു തീരുമാനിച്ചത് ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിച്ചടിയായിട്ടുണ്ടെന്നും ആര്യാടന് പറഞ്ഞു.
മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ടും, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും പൂര്‍ണമായി അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും പ്രകൃതിയെ നശിപ്പിക്കുന്നതിനെതിരെയുള്ള നിലപാടുകള്‍ ഗുണം ചെയ്യും. ആര്യാടന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: