ആലപ്പുഴ: ആലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ കരിമണല്‍ ഖനനം അനുവദിക്കില്ലെന്ന് കേന്ദ്ര ഊര്‍ജസഹമന്ത്രി കെ.സി വേണുഗോപാല്‍. പഴയ നിലപാട് മാറ്റേണ്ട യാതൊരു സാഹചര്യവുമില്ല. കരിമണ്ണല്‍ കള്ളക്കടത്തിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
കരിമണല്‍ കള്ളക്കടത്തിനെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. കരിമണല്‍ മാഫിയയില്‍ ഭരണത്തിലുള്ളവരും ഉണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഈ മാഫിയയാണ് സ്വകാര്യ മേഖലയില്‍ ഖനനത്തിന് ശ്രമിക്കുന്നത്. സ്വകാര്യമേഖലയില്‍ കരിമണല്‍ ഖനനം അനുവദിക്കരുതെന്നും ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു.
സ്വകാര്യമേഖലയില്‍ കരിമണല്‍ ഖനനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ തൊഴിലാളികളും കുടുംബങ്ങളും ബുധനാഴ്ച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയിരുന്നു. സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ സ്പോണ്സര് സിഎംആര്‍എല്‍ മാനേജ്മെന്റായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: