ഇരിട്ടി: വിവിധ പദ്ധതി ഫണ്ടുകള്‍ ജനോപകാര പ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ അതാത് വകുപ്പുകളും ഉദ്യോഗസ്ഥരും നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.രത്തന്‍ കേല്‍ക്കര്‍ അഭിപ്രായപ്പെട്ടു. ബ്ളോക്കില്‍ ഒരു ദിവസം കലക്ടര്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇരിട്ടി ബ്ളോക്ക് പഞ്ചായത്ത് പരിസരത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ മനസിലാക്കി തിരുത്തി മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി ഭൂപ്രശ്നം മുതല്‍ ബി പി എല്‍, എ പി എല്‍ കാര്‍ഡ് സംബന്ധമായവയടക്കം ൩൦൦ ഓളം പരാതികള്‍ കലക്ടര്‍ സ്വീകരിച്ചു. നേരിട്ടു പരിഹരിക്കാന്‍ കഴിയുന്നവ അത്തരത്തിലും മറ്റുളളവ പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളെയും ചുമതലപ്പെടുത്തുമെന്ന് കലക്ടര്‍ ഉറപ്പ് നല്കി. ബ്ളോക്ക് തല ഉദ്യോഗസ്ഥരുമായി കലക്ടര്‍ ചര്‍ച്ച നടത്തി. വിവിധ വകുപ്പുകള്‍ വഴി ബ്ളോക്കില്‍ നടപ്പിലാക്കുന്ന പ്രവര്ത്തനങ്ങളുടെഅവതരണവും നടന്നു. ഇരിട്ടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീധരന് അധ്യക്ഷത വഹിച്ചു. പി എ യു പ്രൊജക്ട് ഡയറക്ടര്‍ പി വി തോമസ് മുഖ്യ പ്രഭാഷണം നടത്തി. തില്ലങ്കേരി പഞ്ചായത്ത് പ്രസിഡണ്ട് പി കൗസല്ല്യ ടീച്ചര്‍, ആറളം പഞ്ചായത്ത് പ്രസിഡണ്ട് വി പി തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ഡെയ്സിമാണി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. ഇരിട്ടി ബ്ളോക്ക് സെക്രട്ടറി ജോസ് ജോസഫ് സ്വാഗതവും ജോയിണ്റ്റ് ബി ഡി ഒ കെ സുധീര്‍ നന്ദിയും പറഞ്ഞു. ബ്ളോക്ക് പഞ്ചായത്തിണ്റ്റെയും ബ്ളോക്കിനു കൈമാറി കിട്ടിയ സ്ഥാപനങ്ങളുടെയും വിവിധ സരക്കാര്‍ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി സേവനങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ബ്ളോക്കില്‍ ഒരു ദിവസം കലക്ടര്‍ പദ്ധതി നടപ്പാക്കുന്നത്. ഗ്രാമീണ മേഖലയില്‍ പാവപ്പെട്ടവരും അഭ്യസ്ത വിദ്യരുമായ യുവതീയുവാക്കള്‍ക്ക് അവരുടെ അറിവും, കഴിവും, ഭാവനയും പ്രയോജനപ്പെടുത്തിക്കൊണ്ട് തൊഴില്‍ അവസരം കണ്ടെത്തി നല്കുന്നതിനു ബ്ളോക്ക് തലത്തിലും ജില്ലാതലത്തിലും ലേബര്‍ ഫെസിലിറ്റെഷന് സെണ്റ്ററ് ആരംഭിക്കുന്ന തിണ്റ്റെയും, നാട്ടറിവുകളും, നൂതനമായ സാങ്കേതിക അറിവുകളും നിലനിര്‍ത്തി ക്കൊണ്ടു പോകുന്നതിന്നും വേണ്ടി റൂറല്‍ നോളേജ് സെണ്റ്ററ് സ്ഥാപിക്കുന്നതിണ്റ്റെയും ഉദ്ഘാടനം ഇതേ വേദിയില്‍ നടന്നു. എപിഎല്ലുകാരെ ബിപിഎല്‍ ആക്കുക തുടങ്ങിയ പരാതികളാണ് ഏറെയും ലഭിച്ചത്. ഇതില്‍ കലക്ടര്‍ക്ക് നേരിട്ട് പരിഹരിക്കാന്‍ കഴിയുന്ന ഏതാനും പരാതികള്‍ പരിഹരിച്ചു. മറ്റുള്ളവ അതാത് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് തീരുമാനമെടുക്കാനായി കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: