കോട്ടയം: ക്ഷേത്രങ്ങളിലെ ഉത്സവത്തിന് ഭക്തരില്‍ നിന്നും സ്വീകരിക്കുന്ന സംഭാവനയുടെ പത്തുശതമാനം ഈടാക്കാനുളള ദേവസ്വബോര്‍ഡ് തീരുമാനം പിന്‍വലിക്കണമെന്ന് കോട്ടയത്ത് നടന്ന താലൂക്കിലെ ക്ഷേത്രോപദേശക സമിതികളിലെയും ക്ഷേത്രംഭാരവാഹികളുടെയും യോഗം ആവശ്യപ്പെട്ടു. ഉത്സവത്തിന് നല്കിവന്നിരുന്ന പടിത്തരം നിര്‍ത്തലാക്കുകയും ഒരു സഹായവും നല്‍കാതിരിക്കുകയും ചെയ്യുന്ന ദേവസ്വം ബോര്‍ഡിന് ഭക്തരില്‍ നിന്നും പിരിച്ചെടുക്കുന്ന തുകയില്‍നിന്നും വീതം ആവശ്യപ്പെടുന്നത് അനുവദിക്കാവുന്നതല്ല.
യോഗത്തില്‍ എം.ജയകുമാര്‍ (സെക്രട്ടറി, പാക്കില്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രം) അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര ഏകോപന സമിതി സംസ്ഥാന കണ്‍വീനര്‍ എം.പി.അപ്പു ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ലാ കണ്‍വീനര്‍ പി.കെ.ചന്ദ്രന് സ്വാഗതം പറഞ്ഞു. രത്നാകരന് (പ്രസിഡന്റ്, എസ്എന്‍ഡിപി 30-ാംനമ്പര്‍ ശാഖ), ശശികുമാര്‍ (ചെറുവള്ളിക്കാവ് ദേവീക്ഷേത്രം പ്രസിഡന്റ്), പത്മകുമാര്‍ (പാറമ്പുഴ മഹാദേവക്ഷേത്രം), കെ.കെ.ശശിധരന് (എസ്എന്‍ഡിപി പള്ളം ശാഖ പ്രസിഡന്റ്), പുരുഷോത്തമന് (മറിയപ്പള്ളി ശ്രീമഹാദേവ ക്ഷേത്രം പ്രസിഡന്റ്), വാസു (ശ്രീ കിരാതമൂര്‍ത്തി ക്ഷേത്രം പുന്നത്തുറ വെസ്റ്റ്), ശിവരാജന് (കാമാക്ഷിഅമ്മന്‍ കോവില്‍, വയസ്കര), ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി എ.ടി.തുളസീധരന്‍, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് കെ.സി.രവി, മധു കാരാപ്പുഴ എന്നിവര്‍ സംസാരിച്ചു. പ്രകാശ് കുമ്മനം (ജില്ലാ ട്രഷറര്‍, ഹിന്ദു ഐക്യവേദി), മഹിളാ ഐക്യവേദി ജില്ലാ ട്രഷറര്‍ വി.സി.വിജയമ്മ, മഹിളാ ഐക്യവേദി താലൂക്ക് ജനറല്‍ കണ്‍വീനര്‍ ആശാ അജിത്ത് എന്നിവര്‍ നേതൃത്വം നല്കി. യോഗത്തില്‍ താലൂക്ക് സമിതി ചെയര്‍മാനായി വിശ്വമോഹനന്‍ നായര്‍ (റിട്ട.സിടിഒ ചെറുവള്ളിക്കാവ് ദേവീക്ഷേത്രം പള്ളം), രഘുനാഥന് നായര്‍-വൈസ് ചെയര്മാന്(ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം), കെ.സി.രവി-ജനറല്‍ കണ്‍വീനര്‍, എം.ശെല്വന് – കണ്‍വീനര്‍ (കാഞ്ചി കാമാക്ഷിഅമ്മന്‍ കോവില്‍, കോട്ടയം), കെ.കെ.ശശികുമാര്‍ – കണ്‍വീനര്‍ (പള്ളം സുബ്രഹ്മണ്യക്ഷേത്രം), എം.ജയകുമാര്‍ – കണ്‍വീനര്‍ (പാക്കില്‍ ശ്രീധര്‍മ്മ ശാസ്താക്ഷേത്രം) എന്നീ ഭാരവാഹികളെയും 12അംഗ കമ്മറ്റിയെയും യോഗം ഐകകണ്ഠേന തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: