ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസബര്‍ ആദ്യ വാരത്തില്‍ ആരംഭിക്കും.
ഇതു സംബന്ധിച്ച തീരുമാനം കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതിയാണ് കൈകൊണ്ടത്.
സാധാരണയായി ഒരു മാസം കൂടാറുള്ള ശീതകാല സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍ 20വരെ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, രാജസ്ഥാന്, ദല്‍ഹി, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഒരു മാസത്തിന് പകരമായി 15 ദിവസമായി സമ്മേളനം കുറച്ചത്.
ഡിസംബര്‍ നാലിനാണ് വോട്ടെടുപ്പ് അവസാനിക്കുന്നത്. വോട്ടെണ്ണല്‍ എട്ടിന് നടക്കും. പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍ നാഥ്, രാജീവ് ശുക്ല എന്നിവര്‍ മന്ത്രി സഭാ സമിതിയില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: