ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ സാമൂഹിക പ്രവര്‍ത്തക മലാല യുസഫ് സായി എഴുതിയ ‘ഞാന്‍ മലാല’ എന്ന പുസ്തകം പാക്കിസ്ഥാനിലെ സ്വകാര്യ സ്ക്കൂളുകള്‍ നിരോധിക്കുന്നു.
പാക്കിസ്ഥാന് സ്വദേശിനിയായിട്ട് കൂടി മലാല പ്രതിനിധീകരിക്കുന്നത് പാശ്ചാത്യ ലോകത്തെയാണ്. അതിനാലാണ് തങ്ങളുടെ സ്ക്കൂളുകളില്‍ പുസ്തകം നിരോധിക്കുന്നതെന്ന് സ്ക്കൂളുകളുടെ സംഘടനാ തലവന്‍ പറഞ്ഞു.
പാശ്ചാത്യരുടെ ഉപകരണമായ മലാലയുടെ പുസ്തകം പാക്കിസ്ഥാനിലെ 40000ത്തോളം അംഗീകൃത സ്ക്കൂളുകളിലെ ലൈബ്രറികളില്‍ നിന്നാണ് നിരോധിക്കുന്നതെന്ന് ആള് പാക്കിസ്ഥാനി പ്രൈവറ്റ് സ്ക്കൂള് മാനേജ്മെന്റ് അസേസിയേഷന് പ്രസിഡന്റ് അദീപ് ജാവ്ദാനി പറഞ്ഞതായി അല്‍ ജസീറാ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകയായ ക്രിസ്റ്റീന ലാംബുമായി സഹകരിച്ച് മലാല എഴുതിയ ‘ഞാന്‍ മലാല’ എന്ന പുസ്തകം ഒക്ടോബറിലാണ് പ്രസിദ്ധീകരിച്ചത്.
താലിബാനാല്‍ ഏല്‍ക്കേണ്ടി വന്ന തിക്താനുഭവങ്ങളും ബ്രിട്ടനില്‍ തുടങ്ങിയ പുതു ജീവതവും സംബന്ധിച്ച കാര്യങ്ങളാണ് മലാല പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. പുസ്തകത്തെ കുറിച്ച് വിശദമായി പഠിക്കുകയും ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് പറ്റിയ പുസ്തകമല്ല ഇതെന്ന് കണ്ടെത്തുകയായിരുന്നെന്നും ആള് പാക്കിസ്ഥാനി പ്രൈവറ്റ് സ്ക്കൂള് ഫെഡറേഷന് പ്രസിഡന്റ് മിര്‍സാ കാഷിഫ് പറഞ്ഞു.
ഫെഡറേഷനെ പ്രതിനിധീകരിച്ച് 152000 സ്ഥാപനങ്ങളാണ് പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നത്. മൊത്തത്തില്‍ നിരോധിച്ചിട്ടില്ലെങ്കിലും മലാലയുടെ പുസ്തകം സ്ക്കൂളുകളില്‍ പാഠ്യ വിഷയമാക്കാന്‍ പാക്കിസ്ഥാന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: