ഇരിട്ടി:മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിണ്റ്റെ ഭാഗമായി ലക്ഷങ്ങള്‍ മുടക്കി മത്സ്യങ്ങളെ ഇറക്കിയ പഴശ്ശി പദ്ധതിയില്‍ നിന്നും അനധികൃത മത്സ്യ ബന്ധനം. കര്‍ണാടകയിലെ ചിക്ക്മംഗളൂറ് പോലുള്ള സ്ഥലങ്ങളില്‍ നിന്നുമുള്ള നാടോടി കളാണ് പദ്ധതിയുടെ ഷട്ടര്‍ ഇടുന്നതോടെ മത്സ്യ ബന്ധനത്തിനായി ഇവിടെ വന്നു കൂട്ടമായി തമ്പടിച്ചിരിക്കുന്നത് . വട്ടത്തോണിയില്‍ വലുപ്പം കുറഞ്ഞ കണ്ണിവലകള്‍ ഉപയോഗിച്ചാണ് ഇവര്‍ മത്സ്യം പിടിക്കുന്നത്. കൂടാതെ വലവിരിച്ചതിന്നുശേഷം ഇവര്‍ പുഴയില്‍ അമോണിയം പ്ഡര് പോലുള്ള വിഷവസ്തുക്കള്‍ വിതറുന്ന തായും പറയപ്പെടുന്നു. അതുകൊണ്ടുതന്നെ ചെറിയ പരല്മീനുകളടക്കമുള്ള മത്സ്യ ങ്ങള് നശിച്ചുപോകാനിടവരുന്നു. വലിയ മത്സ്യങ്ങളെ മാത്രമെടുത്ത് ചെറിയ പരല്‍മീനുകളെ ഇവര്‍ പുഴക്കരയിലെ പൂഴിയില്‍ കുഴിച്ചു മൂടുകയാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നു. വര്‍ഷാവര്‍ഷം പദ്ധതിപ്രദേശത്തെ പുഴയില്‍ ലക്ഷങ്ങള്‍ മുടക്കിയാണ് പഞ്ചായത്തും ഫിഷറീസ് വകുപ്പും മറ്റും പുഴയില്‍ മത്സ്യ സബത്ത് വളര്‍ത്താനായി മത്സ്യക്കുഞ്ഞുങ്ങളെ ഇറക്കുന്നത്. എന്നാല്‍ ഇവയുടെ ഗുണം കിട്ടുന്നതിന്നു മുന്‍പേ ഈ മത്സ്യങ്ങളെ മുഴുവന്‍ ഇവര്‍ പിടിച്ചു നശിപ്പിക്കുന്നു. കൂടാതെ പുഴയില്‍ വിഷവസ്തുക്കള്‍ കലക്കുന്നത് കണ്ണൂറ് ജില്ലയുടെ ഈ കുടിവെള്ള സ്രോതസ്സിനെയും സാരമായി ബാധിക്കും. പദ്ധതി പ്രദേശത്തെ തന്തോട് വയലില്‍ കുടില്‍ കെട്ടിത്താമസിക്കുന്ന നാടോടികള്‍ രാത്രികാലങ്ങളില്‍ വലയിട്ട് പുലരുന്നതിനു മുന്‍പേ അവ വലിച്ചെടുക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ അധികമാരും ഈ അനധികൃത മത്സ്യ ബന്ധനം കാണാറില്ല. അധികൃതര്‍ എത്രയും പെട്ടെന്ന് തന്നെ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: