ആലുവ: കേരളത്തിലെത്തിയ ബ്രിട്ടീഷ് രാജകുമാരന് ചാള്‍സും പത്നികാമിലാപാര്ക്കര് ബൗള്‍സും ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ആലുവ പാലസില്‍ എത്തും. ആലുവ നഗരത്തില്‍ അടുത്ത അന്‍പത് വര്‍ഷത്തേക്ക് നടപ്പാക്കേണ്ടവികസന സാധ്യതകളെക്കുറിച്ച് പഠിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന നടപടികള്‍ക്കും ചാള്‍സ് രാജകുമാരന് ഒപ്പുവയ്ക്കും. ബ്രിട്ടീഷ് ഏജന്‍സിയായ അറ്റ്കിന്സുമായാണ് കരാര്‍ ഒപ്പുവയ്ക്കുന്നത്. പാലസില്‍ എത്തുന്ന രാജകുമാരനുവേണ്ടി നാടന്‍ ഭക്ഷണങ്ങളുടെ കലവറ തന്നെയാണ് ഒരുക്കുന്നത്. കേരളത്തിന്റെ തനതുകലകളുടെ പ്രദര്‍ശനവും കുടുംബശ്രീ ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. കഥകളി, തിരുവാതിരകളി ഉള്‍പ്പെടെ നാടന്‍ കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. രാജകുമാരന്റെയും കാമിലിയുടെയും സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആലുവായിലും പരിസരത്തും ശക്തമായ സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ പാതയും മറ്റ് പ്രധാന സ്ഥലങ്ങളും പോലീസ് നിരീക്ഷണത്തിലാണ്. റൂറല്‍ എസ്പി സതീഷ് ബിനോയുടെ നേതൃത്വത്തില്‍ 600 ഓളം പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. രാജകുമാരി സന്ദര്‍ശനം നടത്തുന്ന പാലസില്‍ മാത്രം 60 പോലീസുകാരെനിയോഗിച്ചിട്ടുണ്ട്. 14 വരെ സുരക്ഷാ സംവിധാനങ്ങളുണ്ടാകും. ബൈപാസ് മുതല്‍ പാലസ്വരെ റോഡിലും സുരക്ഷ ക്രമീകരണങ്ങളുണ്ട്. ഇതിന്റെ ഭാഗമായി ഇരുവശത്തും ഇരുമ്പ് പൈപ്പുകള്‍ കൊണ്ട് ബാരിക്കേഡുകള്‍ കെട്ടിത്തിരിച്ചു നേരത്തെ തന്നെ ദ്രുതഗതിയില്‍ റോഡ് ടാറിങ്ങ് നടത്തി. പാലസിലെ ഒന്നാം നിലയിലെ 103-ാം നമ്പര്‍ മുറിയാണ് രാജകുമാരിക്കായി ഒരുക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: