അങ്കമാലി: കെ.എസ്.ആര്.ടി.സി.ക്ക് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി ബി.ഒ.ടി. അടിസ്ഥാനത്തില്‍ കെ.ടി.ഡി.എഫ്.സി. അങ്കമാലി ബസ്സ്റ്റാന്റില് പണികഴിപ്പിച്ച ഷോപ്പിംഗ് കോപ്ലക്സ് കെ.എസ്.ആര്.ടി.സി.ക്ക് ബാധ്യതയാകുന്നു. മുപ്പത്തിനാല് കോടി രൂപ ചെലവഴിയിച്ച് അങ്കാമാലി കെ.എസ്.ആര്.ടി.സി. ബസ്റ്റാന്റില്‍ പണികഴിപ്പിച്ച ബസ്ടെര്‍മിനലിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വാടകയ്ക്ക് പോയട്ടില്ല എന്ന്മാത്രമല്ല ഒഴിഞ്ഞ്കിടക്കുന്ന നിലകളില്‍ കാമിതാക്കളുടെ ലീലാവിലാസങ്ങളും, ഗുണ്ടാസംഘങ്ങളുടെയും മയക്കുമരുന്ന് കച്ചവടക്കാരുടെയും സങ്കേതമായി മാറിയിരിക്കുകയാണ്.
അങ്കമാലിയില്‍ എത്തുന്ന ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമെന്ന് ചൂണ്ടികാണിച്ച് ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച ക്ലോക്ക് പോലും സമയത്തിന് വര്‍ക്ക് ചെയ്യിപ്പിക്കുവാന്‍ പോലും ആളില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. കാരാര്‍ കാലാവധി വക്കാതെ കെ.എസ്.ആര്.ടി.സി. യുടെ അന്തകനായി മാറികൊണ്ടിരിക്കുന്ന കെ.ടി.ഡി.എഫ്.സി. ക്ക് പൂര്‍ണ്ണമായും സ്ഥലവും കെട്ടിടവും പണയം വച്ചതുമൂലം ഈ ബില്‍ഡിംഗിലെ ഒരു റിപ്പയറിംങ്ങും ചെയ്യുവാന്‍ കെ.എസ്.ആര്.ടി.സി. ക്ക് പറ്റാത്ത അവസ്ഥയാണ് ഉള്ളത്. കെട്ടിടം പണതപ്പോള് കിട്ടയതുപോലെ കമ്മീഷന് ലഭിക്കില്ലാ എന്നുള്ളതുകൊണ്ടാണ് പണികഴിഞ്ഞ കോപ്ലക്സിലെ മുറികള്‍ വാടകയ്ക്ക് കൊടുക്കുന്നതില്‍ കെ.ടി.ഡി.എഫ്.സി. അധികൃതര്‍ക്ക് താല്പര്യം ഇല്ലാത്തതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറെ കൊട്ടിഘോഷിച്ച് പണികഴിപ്പിച്ച ബസ്ടെര്മിനലിന് കൂടുതല്‍ വാടക നിശ്ചയിച്ചതാണ് മുറികള്‍ വാടകയ്ക്ക് പോകാത്തതെന്ന് പറയപ്പെടുന്നു. ബി.ഒ.ടി. അടിസ്ഥാനത്തില്‍ സ്ഥലം ഏറ്റെടുത്ത് പണിത കെട്ടിടം പണം ഈടാക്കി എന്ന് തിരിച്ചുതരണമെന്ന് കരാര്‍ വ്യവസ്ഥയില്‍ കാണിക്കാതിരുന്നതുമൂലമാണ് കെ.ടി.ഡി.എഫ്.സി. അധികൃതര്‍ വാടകകുറച്ച് മുറികള്‍ വാടകയ്ക്ക് നല്‍കാത്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കരാര്‍ ഉണ്ടാക്കിയപ്പോള്‍ ദീര്‍ഘവീക്ഷണം ഇല്ലായിരുന്നതാണ് ഇങ്ങനെ സംഭവിച്ചതെങ്കിലും ഇപ്പോള്‍ കെ.ടി.ഡി.എഫ്.സി. യുടെ തലപ്പത്ത് ഇരിക്കുന്നവര്‍ കെ.എസ്.ആര്.ടി.സി. ബസ്ടെര്മിനലിലേക്ക് തിരിഞ്ഞ് നോക്കാത്തതും മുറികള്‍ വാടകയ്ക്ക് പോകാത്തതിനും കാരണമായിട്ടുണ്ട്.
കെ.എസ്.ആര്.ടി.സി. അതീവ ഗുരുതരാവസ്ഥയില്‍ കടന്നുപോകുന്ന ഈ സമയത്ത് കെ.എസ്.ആര്.ടി.സി. യുടെ രക്ഷകനായി മാറേണ്ട കെ.ടി.ഡി.എഫ്.സി. യുടെ പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ ശ്രദ്ധക്കാത്തത് ഭാവിയില്‍ അതീവ ഗുരുദരാവസ്ഥ സൃഷ്ടിക്കും. കെ.എസ്.ആര്.ടി.സി. അധികൃതര്‍ക്കോ ജീവനക്കാര്‍ക്കോ യാതൊരുവിധ അവകാശങ്ങളും ഇല്ലാത്തവിധത്തില്‍ കരാര്‍ ഉണ്ടാക്കി പണികഴിപ്പിച്ച ബസ്ടെര്‍മിനലിന്റെ നിര്‍മാണ കാലഘട്ടത്തില്‍ തന്നെ വന്‍ അഴിമതി ആരോപണങ്ങളും ക്രമകേടുകളും നടന്നിരുന്നു. അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ് എന്ന പേരില്‍ സ്ഥലം താഴ്ത്തിയെടുത്ത മണ്ണില്‍ തന്നെ ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. മണ്ണ് മാറ്റുവാന്‍ കെ.ടി.ഡി.എഫ്.സി. കരാറുകാരന് പണം നല്കിയപ്പോള് ഈ മണ്ണ് വിറ്റ് കരാറുകാരന് കോടികളാണ് ഉണ്ടാക്കിയത്. ഇതിനെതിരെ ആദ്യകാലഘട്ടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രസ്ഥാനങ്ങള്‍ സമരങ്ങളും മറ്റും നടത്തിയെങ്കിലും ഭരണം മാറിവന്ന സമയത്തുപോലും ആരും മിണ്ടുവാനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. അങ്കമാലി പട്ടണത്തില്വരുന്ന ജനങ്ങള്‍ക്ക് സമയം അറിയുന്നതിന് വാങ്ങിയ ക്ലോക്കില്‍ പോലും വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. ക്ലോക്കിന്റെ വിലയുടെ രണ്ടിരട്ടികൊടുത്താണ് ക്ലോക്ക് വാങ്ങിയതെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു. അഴിമതി നടത്തിയതുമൂലമാണ് കേടായ ക്ലോക്ക് നന്നാക്കുവാന്‍ ആളുകള്‍ വരാത്തതെന്നും പറയപ്പെടുന്നു.
നിലവാരമില്ലാത്ത ക്ലോക്ക് വാങ്ങിയതുമൂലം വളരെ അപൂര്‍വ്വമായിമാത്രമെ ഇത് വര്‍ക്ക് ചെയ്യാറുള്ളു. അഞ്ച് നിലകളിലായി പണിത ടെര്‍മിനലില്‍ മുകളിലത്തെ നില പൂര്‍ണ്ണമായും താഴ്ത്തെനില പകുതിയും മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളു. ബാക്കിയുള്ള നിലകളില്‍ കമിതാക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം രൂക്ഷമായിരിക്കുകയാണ്. വരുമാനം വര്ദ്ദിപ്പിക്കുവാനായി പണിത ഷോപ്പിംഗ് കോപ്ലക്സ് സ്ഥലസൗകര്യം മൂലം ബുദ്ധിമുട്ടുന്ന അങ്കമാലി ബസ്റ്റാന്റിന് ഇപ്പോള്‍ ബാധ്യതയായി മാറിയിരിക്കുകയാണ്. കെ.എസ്.ആര്.ടി.സി.യുടെയും കെ.ടി.ഡി.എഫ്.സി.യുടെയും അനാസ്ഥയ്ക്കെതിരെ പ്രതികരിക്കുവാന്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ തയ്യാറാകത്തതില്‍ പ്രതിക്ഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: