തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കിക്കൊണ്ടുളള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി. ഇനി മുതല്‍ കെഎസ്ഇബി ലിമിറ്റഡ് എന്ന പേരിലായിരിക്കും വൈദ്യുതി ബോര്‍ഡ്.
സര്‍ക്കാര്‍ അനുമതിയോടെ സ്വകാര്യ നിക്ഷേപങ്ങള്‍ ആകാം എന്ന വ്യവസ്ഥ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോര്‍ഡിനെ ഉത്പാദനം, പ്രസരണം, വിതരണം എന്നീ മൂന്നു കേന്ദ്രങ്ങളാക്കി വിഭജിച്ച് പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം.
തസ്തിക സൃഷ്ടിക്കല്‍, ജീവനക്കാരുടെ നിയമനം, സ്ഥാനക്കയറ്റം എന്നിവ പഴയതുപോലെ പിഎസ് സി മുഖേന തന്നെയായിരിക്കും. ഏതെങ്കിലും വിഷയത്തില്‍ തര്‍ക്കമുണ്ടായാല്‍ സര്‍ക്കാര്‍ തീരുമാനം അന്തിമമായിരിക്കും.
52 പേജുള്ള വിജ്ഞാപനം അഡീഷണല്‍ ചീഫ്സെക്രട്ടറി നിവേദിത പി. ഹരനാണ് പുറത്തിറക്കിയത്. കമ്പനിക്കു മേല്‍ സര്‍ക്കാരിന്റെ നിയന്ത്രണം സംബന്ധിച്ച സംശയങ്ങള്‍ ഉണ്ടായതിനാല്‍ കരട് വിജ്ഞാപനത്തില്‍ നിന്ന് ഒട്ടേറെ മാറ്റങ്ങളും തിരുത്തലുകളും അന്തിമ വിജ്ഞാപനത്തില്‍ വരുത്തിയിട്ടുണ്ട്.
അതേസമയം കെഎസ്ഇബിയുടെ കമ്പനി വത്കരണത്തിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് പെന്ഷന് ഗ്യാരന്റി സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. ബോര്‍ഡിനെ മൂന്ന് കമ്പനികളാക്കുകയോ സ്വകാര്യ നിക്ഷേപം കൊണ്ടു വരികയോ ചെയ്യില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: