തൃശൂര്‍: സോളാര്‍ കേസില്‍ വിരമിച്ച ജഡ്ജിയെ ഉപയോഗിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണത്തോടെ സഹകരിക്കില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണ പറഞ്ഞു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്താനാരിക്കുന്ന ക്ളിഫ്ഹൗസ് ഉപരോധത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേസിലെ പ്രതി സരിതാ എസ്.നായരുടെ രഹസ്യമൊഴി സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ നല്കിയ റിപ്പോര്‍ട്ട് വഴിത്തിരിവാണ്.
പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞിരിക്കുകയാണ്. സോളാര്‍ കേസ് സംബന്ധിച്ച എല്ലാ കാര്യങ്ങളും ഹൈക്കോടതി വിശദമായി പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. ഇടഞ്ഞു നില്ക്കുന്ന പാര്‍ട്ടികളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: