തിരുവനന്തപുരം: സോളാര്‍ കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നത് ഭരണതലത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. മജിസ്ട്രേറ്റിന്റെ മൊഴിയില്‍ നിന്ന് ഇത് തെളിഞ്ഞെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കറുത്ത കരങ്ങളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും വിഎസ് പറഞ്ഞു.
ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു എന്ന ഒരു സ്ത്രീയുടെ പരാതിയില്‍ പോലും നടപടി സ്വീകരിക്കാത്ത മജിസ്ട്രേറ്റ് ഇന്ത്യയില്‍ ഒരു ന്യായാധിപനും കാണിക്കാത്തത്ര വിചിത്രവും കുറ്റകരവുമായ നടപടിയാണ് കൈക്കൊണ്ടത്.
ഇതില്‍ മുഖ്യമന്ത്രിയുടെയും നീതിപീഠത്തിലെ ഉന്നതരുടെയും പങ്ക് അന്വേഷിക്കണം. ഭരണഘടനാ ലംഘനം നടത്തിയ മജിസ്ട്രേറ്റിനെതിരേ കേസെടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ വാക്കാല്‍ മജിസ്ട്രേറ്റിന് നല്കിയ മൊഴി അട്ടിമറിച്ചത് കഴിഞ്ഞ ദിവസം സ്ഥിരീകരിക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: