കൊച്ചി: ഇന്ത്യ- വെസ്റ്റിന്‍ഡീസ് ആദ്യ ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന കൊച്ചി മേയര്‍ ടോണി ചമ്മിണി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ഭീമ ജുവല്‍സ് മാനേജിങ് ഡയറക്റ്റര്‍ ബിന്ദു മാധവിന് ആദ്യ ടിക്കറ്റ് നല്‍കിക്കൊണ്ടാണ് വില്‍പ്പനയ്ക്ക് തുടക്കമിട്ടത്. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ കെസിഎ ഓഫീസില്‍ നടന്ന ചടങ്ങില്‍ എറണാകുളം ജില്ലാ കലക്ടര്‍ ഷേഖ് പരീത് അദ്ധ്യക്ഷത വഹിച്ചു. ബാങ്കു വഴി നേരിട്ട് വില്‍പ്പനയ്ക്കുള്ള സീല്‍ ചെയ്ത ടിക്കറ്റുകള്‍ ഫെഡറല്‍ ബാങ്ക് നെറ്റ്വര്‍ക്ക് ജനറല്‍ മാനേജര്‍ കെ.ഐ. വര്‍ഗീസിന് ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍ നല്കി. കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ടി.സി. മാത്യു, സെക്രട്ടറി ടി.എന്‍. അനന്തനാരായണന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. നവംബര്‍ 21നാണ് ഇന്ത്യ- വിന്‍ഡീസ് ഏകദിനം.
ഫെഡറല്‍ ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളിലൂടെയാണ് ടിക്കറ്റുകള്‍ വില്‍ക്കുക. എസി ബോക്സ്-3000 രൂപ, വാന്റേജ്ചെയര്- 2000, പ്രീമിയം ചെയര്‍ -1000,സാധാരണ ചെയര്‍ – 500, ഗാലറി-200 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. എറണാകുളം ജില്ലയ്ക്ക് പുറത്തുള്ള ബാങ്ക് ശാഖകളില്‍ നിന്നും 16-ാം തിയതി വരെ മാത്രമെ ടിക്കറ്റുകള്‍ വാങ്ങാനാകു. 17-ാം തിയതി ഉള്‍പ്പെടെ ഞായറാഴ്ച്ചകളില്‍ എറണാകുളം ലുലു മാളിലെ ഫെഡറല്‍ ബാങ്ക് ശാഖയിലും ടിക്കറ്റ് ലഭിക്കും. ടിക്കറ്റ് നല്കുന്നതിലേക്കായി ഫെഡറല്‍ ബാങ്കിന്റെ ഈ ബ്രാഞ്ച് രാത്രി 10 മണിവരെ പ്രവര്‍ത്തിക്കും.
18, 19, 20 തിയതികളില്‍ കലൂര്‍ സ്റ്റേഡിയത്തിലെ പ്രത്യേക കൗണ്ടറുകളിലൂടെയും ഫെഡറല്‍ ബാങ്ക് പാലാരിവട്ടം ശാഖയില്‍ നിന്നും ടിക്കറ്റുകള്‍ വിതരണം ചെയ്യും.
www.federalbank.co.in എന്നവെബ്സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത്. ഓണ്‍ലൈന്‍ വഴി ഗ്യാലറി ടിക്കറ്റുകള്‍ ലഭിക്കില്ല. ഈമാസം 19വരെ ഓണ്ലൈനില്ടിക്കറ്റുകള് വിതരണം ചെയ്യും. ഓണ്‍ലൈന്‍ വഴിടിക്കറ്റുകള് വാങ്ങുമ്പോള്‍ തിരിച്ചറിയല്‍രേഖ ഹാജരാക്കണം. ഒരു തിരിച്ചറിയല്‍ രേഖയിലൂടെ 5 ടിക്കറ്റുകള്‍ ലഭിക്കും. ഡെബിറ്റ് കാര്‍ഡോ, ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ചും ഓണ്‍ലൈന്‍ ടിക്കറ്റ് സ്വന്തമാക്കാം. 35 ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഇതുവരെ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.
ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന കണ്ഫര്മേഷന് സ്ലിപ്പുകള്‍ പ്രിന്റെടുത്ത് സൂക്ഷിക്കണം. ഈ സ്ലിപ്പുകള്‍ ഫെഡറല്‍ ബാങ്കിന്റെ പാലാരിവട്ടം ശാഖയില്‍ നല്കി യഥാര്‍ത്ഥ ടിക്കറ്റുകള്‍ കൈപ്പറ്റാം. കണ്ഫര്മേഷന് സ്ലിപ്പുകള്‍ ഉപയോഗിച്ച് സ്റ്റേഡിയത്തില്‍ പ്രവേശനം സാധ്യമല്ല. മത്സരദിവസം വരെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ യഥാര്‍ത്ഥ ടിക്കറ്റുകളായി മാറ്റിവാങ്ങാം. ഫെഡറല്‍ ബാങ്ക് ഡെബിറ്റ്കാര്‍ഡ് ഉപയോഗിച്ച് ഓണ്ലൈനിലൂടെടിക്കറ്റ് വാങ്ങുന്നവര്‍ക്കായി 5% കാഷ് ബാക്ക് ഓഫര്‍ ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഫെഡറല്‍ ബാങ്കിന്റെതാഴെ പറയുന്ന ശാഖകളില്‍ നിന്നും ടിക്കറ്റ് ലഭിക്കും: ആലുവ – ആര് എസ്എസ്, അങ്കമാലി, ചാലക്കുടി, എറണാകുളം- പാലാരിവട്ടം, കലൂര്‍, മറൈന്‍ ഡ്രൈവ്, നോര്‍ത്ത്, വൈറ്റില, ഗിരിനഗര്‍, കളമശ്ശേരി, കൊച്ചി, കുണ്ടന്നൂര്‍, ലുലുമാള്‍, മൂവാറ്റുപുഴ, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, തൃക്കാക്കര,തൃപ്പൂണിത്തുറ, തൃശൂര്‍ മെയിന്‍ ബ്രാഞ്ച്, കണ്ണൂര്‍, തലശ്ശേരി.കാസര്‍ഗോഡ്, കോഴിക്കോട്-മാവൂര്‍റോഡ്, വെസ്റ്റ് നടക്കാവ്, ചെറുവണ്ണൂര്‍, മലപ്പുറം, മഞ്ചേരി, തിരൂര്‍, പെരിന്തല്‍മണ്ണ, പാലക്കാട്, ചങ്ങനാശ്ശേരി, കോട്ടയം, പാലാ, പത്തനംതിട്ട, തൊടുപുഴ, തിരുവല്ല, ആലപ്പുഴ, കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം- പാളയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: