കറുകച്ചാല്‍ : ടൗണിന്റെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി കാല് നടക്കായി നിര്‍മ്മിച്ച നടപ്പാത ഇപ്പോള്‍ മദ്യപന്മാര് കൈയ്യടക്കി. ഇതു മൂലം സ്ത്രീകളും കുട്ടികളും നടു റോഡിനെ ആശ്രയിക്കുന്നു. സന്ധ്യയായാല്‍ കവല മുതല്‍ ബസ് സ്റ്റാന്റു വരെയുള്ള നടപ്പാതയില്‍ മദ്യപന്മാര് കൈയ്യടക്കും കൂട്ടം കൂട്ടമായി നിന്ന് അസഭ്യവും മറ്റും പറയുന്നതു കേള്‍ക്കാം. ഇതു കാല് നടക്കാര്‍ക്കും തൊട്ടടുത്തുള്ള കടക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടാകുന്നു. ടൗണിലെ ബാറിന്റെ മുമ്പിലും സെന്ട്രല്പ്രസിന്റെ സമീപത്തും മദ്യപാനികള്‍ തലങ്ങും വിലങ്ങും നടന്ന് അസഭ്യം പറയുന്നത് ഈ നടപ്പാതയിലാണ്. മദ്യപ ശല്യത്തെക്കുറിച്ച് പോലീസിലറിയിച്ചിട്ടും കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോലീസ് സ്റ്റേഷനില്‍ ഹോംഗാര്‍ഡുമാരുടെ എണ്ണം കുറവാണ്. ഹോംഗാര്‍ഡുമാരുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ഈ ഭാഗങ്ങളില്‍ ഡ്യൂട്ടിക്കിടേണ്ടതാണ്. രണ്ടു കോടി രൂപ ചെലവിട്ടു നടപ്പാക്കിയ നടപ്പാത കാല് നടക്കാര്‍ക്ക് പ്രയോജനമില്ലാത്ത രീതിയിലാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: