ന്യൂദല്‍ഹി: പട്ടിക വിഭാഗക്കാര്‍ക്കെതിരായ പീഡനത്തിന് കടുത്ത ശിക്ഷ നല്കുന്ന നിയമഭേദഗതി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. പട്ടിക ജാതി , പട്ടിക വര്‍ഗ വിഭാഗത്തിനെതിരായ അതിക്രമങ്ങള്‍ക്ക് കര്‍ശന ശിക്ഷകളാണ് നിയമഭേദഗതിയിലുള്ളത്.
ഭേദഗതി പിന്നോക്ക വിഭാഗങ്ങള്‍ ദുരുപയോഗം ചെയ്യുമെന്ന ശരത് പവാറിന്റെയും അജിത് സിംഗിന്റെയും എതിര്‍പ്പ് മറികടന്നാണ് മന്ത്രിസഭ നിയമഭേദഗതി അംഗീകരിച്ചത്. സാമൂഹ്യ നീതി വകുപ്പ് മന്ത്രിമായായ കുമാരി സെല്‍ജയുടെ നിര്‍ദേശങ്ങളാണ് മന്ത്രിസഭ പരിഗണിച്ചത്.
പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചാല്‍ രണ്ടു മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണം, പട്ടിക ജാതിക്കാര്‍ക്കെതിരായ ഊരു വിലക്ക് പോലുള്ള നടപടികളില്‍ കഠിന ശിക്ഷകള്‍ നല്‍കണമെന്നും നിയമ ഭേദഗതി നിഷ്കര്‍ഷിക്കുന്നു.
കേരളം എതിര്‍ത്തിരുന്ന ഗ്രാമീണ ഡോക്ടര്‍ കോഴ്സിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: