കോഴിക്കോട്: നാളെ നടത്താനിരിക്കുന്ന ഹര്‍ത്താല്‍ സിപിഎം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ജനസമ്പര്‍ക്ക വേദിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യമായ ഭേദഗതികളോടെ നടപ്പിലാക്കണമെന്നാണ് സിപിഎം സര്‍വ്വകക്ഷിയോഗത്തിന് മുമ്പാകെ രേഖാമൂലം ആവശ്യപ്പെട്ടത്.
ബിജെപി മാത്രമാണ് മാധവഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടത്. പശ്ചിമഘട്ടസംരക്ഷണം ജനകീയ പ്രസ്ഥാനമായി രൂപപ്പെടണമെന്നാവശ്യപ്പെടുന്ന സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കേരളത്തില്‍ ആര് ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും വിജയിക്കും. രണ്ട് രാഷ്ട്രീയപാര്‍ട്ടികളുടെ സംസ്ഥാന സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ ഹര്‍ത്താലുമായി മുന്നോട്ട്പോകുന്നതില്‍ നിന്ന് സിപിഎം പിന്തിരിയണം.
താമരശ്ശേരി അടിവാരത്ത് ഉണ്ടായ സംഭവവികാസങ്ങള്‍ക്ക് പിന്നില്‍ ഏതോചില ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശക്തമായ പോലീസ് നടപടി ഒഴിവാക്കണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നതെന്ന് മുഖ്യമന്ത്രി ചോദ്യത്തിനുത്തരമായി പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ പരാതി ലഭിച്ചാല്‍ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: