ന്യൂദല്‍ഹി: മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ രാജ്യത്തെ മുസ്ലിം യുവാക്കളോട് രാഹുല്‍ഗാന്ധി മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി ജയ്റാം രമേശ്. പാക്കിസ്ഥാന് ചാര സംഘടനയായ ഐഎസ്ഐ മുസ്ലിംയുവാക്കളുമായി ബന്ധപ്പെട്ടെന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തെ ആദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവ് തള്ളിപ്പറയുന്നത്. ദല്‍ഹിയിലെ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ ഉറുദു മീഡിയയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുല്‍ഗാന്ധി മാപ്പു പറയണമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി പരസ്യമായി ആവശ്യപ്പെട്ടത്. ഇതോടെ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭിന്നിപ്പുണ്ടെന്ന വാര്‍ത്തയ്ക്കും സ്ഥിരീകരണമായി. നേരത്തെ ദിഗ് വിജയ് സിങ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധി മാപ്പുപറയേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ഏതെങ്കിലും സമുദായത്തെ മുറിവേല്പ്പിക്കുന്നതിനായി നടത്തിയ പ്രസ്താവനയല്ല രാഹുല്‍ നടത്തിയതെങ്കിലും മാധ്യമങ്ങളുടേയും കോണ്‍ഗ്രസിന്റേയും നിയന്ത്രണത്തിനപ്പുറത്തേക്ക് വിഷയം പോയതാണ് പ്രശ്നമായിരിക്കുന്നതെന്ന് ജയ്റാം രമേശ് പറയുന്നു. ന്യൂനപക്ഷ കാര്യമന്ത്രി കെ.റഹ്മാന് ഖാന്റേയും പാര്‍ലമെന്ററി കാര്യമന്ത്രി രാജീവ് ശുക്ലയുടേയും സാന്നിധ്യത്തിലായിരുന്നു ജയ്റാം രമേശിന്റെ വിവാദ ആവശ്യം. ആസ്സാം കലാപത്തിനിരയായവര്‍ക്ക് കേന്ദ്രം കൃത്യമായും സഹായം നല്‍കിയെന്നും രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: